ശ്രീധരന്‍ പിള്ള
ശ്രീധരന്‍ പിള്ള

‘ഇനി സര്‍ഗാത്മക എഴുത്തിന് സമയം കിട്ടുമെന്ന് പ്രതീക്ഷ’; ഗവര്‍ണര്‍ പദവിക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ശ്രീധരന്‍ പിള്ള

മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിന് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള. നാലുദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച് സംസാരിച്ചിരുന്നെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലവുമായി ഈ മാറ്റത്തിന് ബന്ധമൊന്നുമില്ല. തെരഞ്ഞെടുപ്പുഫലം വരുന്നതിന് മുന്‍പുതന്നെ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും ശ്രീധരന്‍ പിള്ള മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷം എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ല. ഇനി സര്‍ഗാത്മകമായ എഴുത്തിന് സമയം കിട്ടുമെന്നാണ് പ്രതീക്ഷ.

പി എസ് ശ്രീധരന്‍ പിള്ള

കേരളത്തിലെ കാലാവസ്ഥയ്ക്ക് സമാനമാണ് മിസോറമിലെ കാലാവസ്ഥയും ഭക്ഷണവുമെല്ലാം. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് പിന്നാലെ മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് താന്‍. പിന്‍ഗാമി ആരെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനം ആവശ്യപ്പെട്ട് താന്‍ അടക്കമുള്ള ആരും നടന്നിട്ടേയില്ല. പാര്‍ട്ടിക്ക് അകത്ത് പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ശ്രീധരന്‍ പിള്ള
‘സുവർണ്ണാവസര’ങ്ങളിൽ അടി തെറ്റി, ദയനീയ തോൽവിക്ക് ശേഷം മിസോറാമിലേക്ക്

നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്ക് മിസോറാം ടിക്കറ്റ് ലഭിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ക്കേ ശ്രീധരന്‍ പിള്ളയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ടുറപ്പിച്ച് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ തിരുവനന്തപുരം ലോക്‌സഭാ സീറ്റിലും പത്തനംതിട്ട സീറ്റിലും ബിജെപി തോറ്റതോടെ ശ്രീധരന്‍ പിള്ളയുടെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ടുറപ്പായി. ഉപതെരഞ്ഞെടുപ്പാണ് അവസാന അവസരമായി ശ്രീധരന്‍പിള്ളയ്ക്ക് മുന്നിലുണ്ടായിരുന്നത്. 'സുവര്‍ണാവസരമായി' പ്രയോഗിച്ച ശബരിമലവിഷയം വോട്ടായി മാറ്റുന്നതില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കീഴിലുള്ള സംസ്ഥാന നേതൃത്വം പൂര്‍ണായി പരാജയപ്പെട്ടു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ചുവടുറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്.

ശ്രീധരന്‍ പിള്ള
ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു; കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ത്ഥികള്‍; ‘അമൃതാനന്ദ മയി നേരിട്ടെത്തണം’

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in