വിചാരണയുടെ ദിവസങ്ങളില്‍ ഒറ്റപ്പെട്ടു; ഇത് എന്റെ യുദ്ധമെന്ന് അന്ന് തിരിച്ചറിഞ്ഞു Bhavana|Barkha Dutt

Bhavana|Barkha Dutt

Bhavana|Barkha Dutt

നടി ഭാവന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ, അനുമതിയോട് കൂടി പ്രസിദ്ധീകരിക്കുന്നത്.

<div class="paragraphs"><p>Bhavana|Barkha Dutt</p></div>

Bhavana|Barkha Dutt

ഇന്‍സ്റ്റഗ്രാമിലൂടെ താങ്കള്‍ ഞാന്‍ ഇരയല്ല അതീജിവിതയാണ് എന്ന് തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. ആദ്യമായി എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ടാണ് ആ അനോണിമസ് സ്‌പേസില്‍ നിന്ന് പുറത്തുവരാന്‍ തീരുമാനിച്ചതെന്നാണ്?

ഇവിടെ ഇരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ആദ്യമേ പറയട്ടെ, ഞാന്‍ വളരെ നെര്‍വസും ഇമോഷണലുമാണ് ഇപ്പോള്‍.

ഞാന്‍ എല്ലാം തുറന്ന് പറയാന്‍ പോകുകയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരു ബഹളമുണ്ട്. പക്ഷേ അങ്ങനെയല്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളുപ്പെടുത്തുന്നതില്‍ എനിക്ക് നിയമപരമായ തടസമുണ്ട്.

താങ്കളെന്നോട് ചോദിച്ചത് ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള യാത്രയെക്കുറിച്ചാണല്ലോ, അതേക്കുറിച്ച് പറയാം.

2017 ഫെബ്രുവരിയിലാണ് അത് സംഭവിക്കുന്നത്. പിന്നാലെ എന്റെ ജീവിതം മുഴുവന്‍ തലകീഴായി മറിഞ്ഞു. ഇതിന് ശേഷം എന്റെ മനസ് എല്ലാ കുറ്റവും പഴിചാരാന്‍ എന്തെങ്കിലും ഒരു കാരണം തേടുകയായിരുന്നു.

2015 ലാണ് എനിക്ക് അച്ഛനെ നഷ്ടമാകുന്നത്. ഒരുപക്ഷേ അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ എനിക്ക് ഇത് സംഭവിക്കില്ലായിരുന്നെന്ന് ഞാന്‍ സ്വയം പറഞ്ഞു. അടുത്ത ദിവസം ഷൂട്ടിങ്ങ് ഇല്ലായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്ന് ഞാന്‍ ആലോചിച്ചു.

അങ്ങനെ ഒരുപാട് കാരണങ്ങള്‍ പഴിചാരനും രക്ഷപ്പെടാനുമായി ഞാന്‍ തിരഞ്ഞു. ഇതൊരു ദുസ്വപ്‌നമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു പകല്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാം സ്വാഭാവികമായി മാറിയിരുന്നെങ്കില്‍ എന്ന് കൊതിച്ചു.

ഇത് സംഭവിക്കുന്നതിന് മുന്നിലുള്ള കാലത്തേക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് തവണ ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ എന്റെ ജീവിതം സ്വാഭാവികമാകുമല്ലോ എന്ന് ചിന്തിച്ചു.

ഞാന്‍ എന്നെതന്നെ കുറ്റപ്പെടുത്തുകയായിരുന്നു. ഒരു ലൂപ്പ് പോലെയായിരുന്നു ഇതെല്ലാം, വീണ്ടും തുടങ്ങിയടത്തു തന്നെ എത്തും, സത്യത്തില്‍ എന്റെ ഉള്ളില്‍ ഒരു ബ്ലെയിം ഗെയിം നടക്കുകയായിരുന്നു.

2020ലാണ് വിചാരണ നടക്കുന്നത്. പതിനഞ്ച് ദിവസം എനിക്ക് കോടതിയില്‍ പോകേണ്ടി വന്നു ആ സമയത്ത്. ആ 15 ദിവസം അതിഭീകരമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയത്. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്, ഞാന്‍ ഒരു ഇരയല്ല, അതിജീവിതയാണ് എന്നെനിക്ക് തോന്നിയത്.

എനിക്ക് വേണ്ടി മാത്രമല്ല, എനിക്ക് പിന്നാലെ വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അന്നാണ് എന്റെ മനസും അത് തിരിച്ചറിയുന്നത്, പൊരുത്തപ്പെടുന്നത്, ഉള്‍ക്കൊള്ളുന്നത്.

2020ലാണ് വിചാരണ നടക്കുന്നത്. പതിനഞ്ച് ദിവസം എനിക്ക് കോടതിയില്‍ പോകേണ്ടി വന്നു ആ സമയത്ത്. ആ 15 ദിവസം അതിഭീകരമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയത്. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്, ഞാന്‍ ഒരു ഇരയല്ല, അതിജീവിതയാണ് എന്നെനിക്ക് തോന്നിയത്.
ഞാനാകെ തകര്‍ന്നു പോയി. ആയിരം കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നത് പോലെ തോന്നി. കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കുന്നത് എന്നെ വീണ്ടും വീണ്ടും തളര്‍ത്തി. ചിലപ്പോള്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് അലറി വിളിക്കാന്‍ തോന്നും.

ഇത്തരമൊരു അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ള സ്ത്രീകള്‍ പലപ്പോഴും സ്വയം പഴിചാരുന്നത് സ്വാഭാവികമാണ്. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന വളരെ ശക്തനായ ഒരാള്‍ക്കെതിരെ കൂടിയായിരുന്നു പോരാട്ടം. താങ്കളോടൊപ്പം നിരവധി പേരുണ്ടായിരുന്നു. താങ്കളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പമുണ്ടെന്ന് പറഞ്ഞ് പങ്കുവെച്ചിരുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പേര് വെളിപ്പെടുത്താതെ താങ്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നുണ്ടായിരുന്നു, പേര് വെളിപ്പെടുത്താനുള്ള ധൈര്യം എപ്പോഴാണ് വന്നത്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ചാനലുകളിലെ ചര്‍ച്ചകളെ കുറിച്ച് താങ്കള്‍ക്ക് അറിയാമല്ലോ. 2017 ല്‍ ഇത് സംഭവിച്ചപ്പോള്‍ എന്നോടൊപ്പം നിന്നവരുണ്ടായിരുന്നു. പക്ഷേ കുറേപേര്‍

ചാനലില്‍ ഇരുന്ന് എന്നെക്കുറിച്ച് എന്തൊക്കെയോ പറയുകയായിരുന്നു. അവര്‍ക്ക് എന്നെ അറിയുക പോലുമില്ല. എന്നിട്ടും അവര്‍ ഇരുന്ന് അവള്‍ അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു.

അവള്‍ രാത്രി യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെയാണ് അവര്‍ പറയുന്നത്. നോക്കൂ രാത്രി ഏഴുമണിയിലെ കാര്യമാണ് നമ്മള്‍ സംസാരിക്കുന്നത്. എന്നെ ആരൊക്കെയോ നിരന്തരം കുറ്റപ്പെടുത്തി.

പിന്നീട് ഒരു ഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരു തരം നെഗറ്റീവ് പി.ആറും പ്രൊപ്പഗാന്‍ഡയും നടന്നു. ഇതൊരു വ്യാജ കേസാണ്, ഞാന്‍ കെട്ടിച്ചമച്ചതാണ് എന്നൊക്കെയായിരുന്നു അപ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം വളരെ പ്രയാസകരമായിരുന്നു. ഇതൊക്കെ അറിയുന്നതും, കേള്‍ക്കുന്നതുമൊക്കെ അത്രയ്ക്ക് വേദനയുള്ളതാണ്.

ഞാനാകെ തകര്‍ന്നു പോയി. ആയിരം കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നത് പോലെ തോന്നി. കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കുന്നത് എന്നെ വീണ്ടും വീണ്ടും തളര്‍ത്തി. ചിലപ്പോള്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് അലറി വിളിക്കാന്‍ തോന്നും.

എന്റെ രക്ഷിതാക്കള്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയത്. ഇവര്‍ ഈ പറയുന്നതൊക്കെ എന്റെ കുടുംബത്തിന് തന്നെ അപമാനമായിരുന്നു. ഞാനൊരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല. എന്റെ ആത്മാഭിമാനം തന്നെ എന്നില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. ശേഷം എന്നെ വിക്ടിം ഷെയിം ചെയ്യുകയാണ്. അവര്‍ക്ക് എന്നെ വീണ്ടും തളര്‍ത്തുന്നത് വളരെ എളുപ്പമായിരിക്കും.

2019ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുക്കുന്നത്. അപ്പോള്‍ പോലും എന്തുകൊണ്ട് നിങ്ങള്‍ പോയി ചത്തില്ല എന്ന തരത്തില്‍ എനിക്ക് മെസേജ് വരുമായിരുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കുന്നതില്‍ നാണക്കേടില്ലേ? ഇതിനെല്ലാം നിങ്ങള്‍ അനുഭവിക്കും എന്നെല്ലാം പറഞ്ഞായിരുന്നു മെസേജുകള്‍.

ജനുവരിയില്‍ എനിക്ക് എന്റെ യാത്രയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണമെന്ന് തോന്നി. എന്റെ ജീവിതത്തില്‍ ഇതെല്ലാമാണ് സംഭവിക്കുന്നത് എന്ന് വിളിച്ചു പറയണമെന്ന് തോന്നി.

ഇപ്പോള്‍ എന്താണ് താങ്കള്‍ക്ക് തോന്നുന്നത്. താങ്കളുടെ കയ്യില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ആത്മാഭിമാനം തിരികെ ലഭിക്കുമെന്ന് കരുതുന്നുണ്ടോ? താങ്കള്‍ക്ക് ദേഷ്യമാണോ, ദുഃഖമാണോ? അതോ ഭയമാണോ?

വലിയ സപ്പോര്‍ട്ടാണ് എതിര്‍വശത്തുള്ള ആള്‍ക്കുള്ളത്.

ഈ പറഞ്ഞ എല്ലാ ഇമോഷന്‍സിലൂടെയും ഞാന്‍ കടന്നു പോകുന്നുണ്ട്. തീര്‍ച്ചയായും എനിക്ക് നല്ല പേടിയുണ്ട്.

എന്തിനെയാണ് താങ്കള്‍ ഭയപ്പെടുന്നത്?

എനിക്ക് ഈ സിസ്റ്റത്തിനെക്കുറിച്ച് അറിയില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. ചില സമയത്ത് എനിക്ക് വലിയ വിഷമമായിരുന്നു. ചില സമയത്ത് ഫ്രസ്‌ട്രേഷന്‍. ചില സമയത്ത് എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും. ഈ ഇമോഷന്‍സൊക്കെ കൂടിയും കുറഞ്ഞും എന്നില്‍ വരും.

ഈ സംഭവത്തിന് മുമ്പ് എനിക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞതുകൊണ്ട് തന്നെ എനിക്കതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല.

പക്ഷേ ഈ സംഭവത്തിന് ശേഷം മലയാളം ഇന്‍ഡസ്ട്രിയിലെ ചില നല്ല മനുഷ്യര്‍ എനിക്ക് ഓഫറുകള്‍ തന്നു. തിരിച്ച് വന്ന് അഭിനയിക്കണമെന്ന് പറഞ്ഞു. ആഷിക് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രന്‍, ഷാജി കൈലാസ്, ജയസൂര്യ തുടങ്ങിയവര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ എനിക്കത് ഉപേക്ഷിക്കേണ്ടി വന്നു.

ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ മലയാളത്തില്‍ തന്നെ വന്ന് ജോലി ചെയ്യാന്‍ മാനസികമായി തയ്യാറായിരുന്നില്ല. എനിക്ക് കേസും വിചാരണയുമൊക്കെയുണ്ടായിരുന്നു. എന്റെ മനസമാധാനത്തിന് വേണ്ടി ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്നു. മറ്റ് ഭാഷകളില്‍ സിനിമ ചെയ്തു. ഇപ്പോള്‍ മലയാളത്തില്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാറുണ്ട്.

ഈ കാര്യങ്ങളെല്ലാം താങ്കളുടെ മാനസിക ആരോഗ്യത്തെ എങ്ങനെയാണ് ബാധിച്ചത്. അവനാഘട്ടം അവരെ പോരാടുമോ. താങ്കള്‍ക്ക് ഒറ്റപ്പെട്ടത് പോലെ തോന്നിയിരുന്നോ?

തീര്‍ച്ചയായും, അവസാനം വരെയും ഞാന്‍ പോരാടും. കാരണം ഇത് ഞാന്‍ ചെയ്യേണ്ടതാണ്.

എനിക്ക് ഒരു നല്ല സപ്പോര്‍ട്ടിങ്ങ് സിസ്റ്റം ഉണ്ടായിരുന്നു. എന്റെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍, കുടുംബം, പ്രേക്ഷകര്‍ എല്ലാം എനിക്കൊപ്പം നിന്നു. അവര്‍ എന്നോട് വളരെ ദയയോടെ പെരുമാറി. അവരോട് ശരിക്കും നന്ദി പറയേണ്ടതുണ്ട്. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ പോലും ആളുകള്‍ എന്നെ വന്ന് കെട്ടിപിടിച്ച് നിങ്ങള്‍ക്ക് എന്തായാലും നീതി കിട്ടണമെന്ന് പറയും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് എന്ന് പറയും.

ഞാന്‍ പറഞ്ഞിരുന്നല്ലോ, വിചാരണയ്ക്ക് വേണ്ടി 15 ദിവസം കോടതിയില്‍ പോയത്. ആ സമയത്ത് ഓരോ സെക്കന്റും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുയായിരുന്നു. ഏഴ് അഭിഭാഷകരുടെ ചോദ്യങ്ങള്‍, ക്രോസ് എക്‌സാമിനേഷന്‍ ആ സമയത്താണ് എനിക്ക് തികച്ചും ഒറ്റപ്പെട്ടു എന്ന് തോന്നിയത്. ആ കോടതിയില്‍ ഒരുപാട് പേരുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് സംഭവിച്ചതിലൂടെയൊക്കെ വീണ്ടും കടന്നു പോകുകയായിരുന്നു.

ഞാന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് തെളിയിക്കേണ്ടി വരുകയായിരുന്നു, ആവര്‍ത്തിക്കേണ്ടി വരികയായിരുന്നു. അപ്പോഴാണ് ഇതെന്റെ യുദ്ധമാണെന്ന് എനിക്ക് തോന്നിയത്. അതൊഴികെ മറ്റെല്ലാ സമയത്തും എനിക്ക് വലിയ പിന്തുണ ലഭിച്ചു.

താങ്കള്‍ എങ്ങനെയാണ് ഈ ടോക്‌സിസിറ്റി നേരിട്ടത്. സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ താങ്കള്‍ വായിച്ചിരുന്നോ? അതോ അവ അവഗണിക്കുകയായിരുന്നോ?

പലതും ഞാന്‍ അവഗണിക്കുകയാിരുന്നു. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ആകട്ടെ എന്ന് കരുതി. എനിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ലല്ലോ.

അവര്‍ക്ക് വിശ്വസിക്കേണ്ടത് അവര്‍ക്ക് വിശ്വസിക്കാമല്ലോ. എന്റെ മനസാക്ഷിക്ക് കാര്യങ്ങള്‍ അറിയാം. എന്റെ കുടുംബത്തിന് എന്നെ അറിയാം. എന്നെ വീണ്ടും തളര്‍ത്തുന്നതാണ് അവരുടെ സന്തോഷമെങ്കില്‍ ആകട്ടെ.

പലപ്പോഴും കുറ്റവാളികളുടെ ജീവിതം സ്വാഭാവിക രീതിയിലാകും. അവര്‍ക്ക് പ്രൊഫണനുണ്ടാകും. അത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ മുന്നോട്ട് പോകാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത്.

തീര്‍ച്ചയായും അത് ദുഃഖകരമാണ്. നീതി തേടുന്ന ഈ രാജ്യത്തെ മറ്റെല്ലാവരെയും പോലെ അത് എന്നെയും പ്രകോപിപ്പിക്കാറുണ്ട്, ദേഷ്യപ്പെടുത്താറുണ്ട്. പക്ഷേ കോടതിയുടെ മുമ്പില്‍ തെളിവുകള്‍ മാത്രമാണ് കാര്യം. അവിടെ വൈകാരികതയ്‌ക്കോ, മനുഷ്യന്റെ ജീവിതത്തിനോ, അവര്‍ക്ക് എന്ത് നഷ്ടപ്പെട്ടുവെന്നതോ ഒന്നും വിഷയമല്ല. അത് എന്നെ ദേഷ്യപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എല്ലാ ദിവസവും എനിക്ക് പോരാടാനുള്ള ധൈര്യമൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ ഇതൊക്കെ ഉപേക്ഷിച്ച് മറ്റേതെങ്കിലും ഒരു രാജ്യത്ത് പോയി പുതിയൊരു ജീവിതം തുടങ്ങാന്‍ തോന്നും. തങ്ങള്‍ക്ക് സംഭവിച്ച ഒരു ട്രോമ പൊതു സമൂഹത്തിന് മുന്നില്‍ വന്ന് ഒരു വ്യക്തി തുറന്ന് പറയുന്നത് അംഗീകരിക്കാന്‍ നമ്മുടെ സമൂഹം പഠിക്കേണ്ടതുണ്ട്. ആ ധൈര്യത്തെ അംഗീകരിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്.

ഇന്ന് ഇത് കേള്‍ക്കുന്ന ഒറ്റയ്ക്കുളള പോരാട്ടം നയിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

ഒരു ഘട്ടത്തില്‍ ഞാന്‍ എന്നെ തന്നെ നിരന്തരം പഴിചാരി. അതിന് ശേഷമാണ് വിചാരണ നടക്കുന്നത്. ഇപ്പോള്‍ ഞാന്‍ സ്വയം പറയും, ശരിയായ കാര്യമാണ് ഞാന്‍ ചെയ്തതെന്ന്. തെറ്റായൊന്നും ഞാന്‍ ചെയ്തിട്ടില്ല. ലോകത്തുടനീളമുള്ള സ്ത്രീകള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ അത്യന്തം ദുഃഖകരമാണ്. തുറന്നു പറയാന്‍ മടിച്ച് വേദന സഹിച്ച് ജീവിക്കുന്ന സ്ത്രീകളുണ്ട്. ഞാന്‍ ഇത് തുറന്നു പറഞ്ഞില്ലെങ്കില്‍, പരാതിപ്പെട്ടില്ലെങ്കില്‍ എന്നതെനിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. ഞാന്‍ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും, കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും.

പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍

Credits: Mojo Story, We the women, Burkha Dutt

Related Stories

No stories found.
logo
The Cue
www.thecue.in