പരാതി നല്‍കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, സി.ഐ വിശ്വംഭരന് സസ്‌പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, സി.ഐ വിശ്വംഭരന് സസ്‌പെന്‍ഷന്‍

കൊല്ലം തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. സി.ഐ ആയിരുന്ന വിശ്വംഭരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ദ ക്യു റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു സന്നദ്ധ സംഘടനയായ ദിശയുടെ നിയമസഹായത്തോടെ രാജീവിന് വേണ്ടി അഡ്വ. പി.കെ ശാന്തമ്മ കേസില്‍ ഹാജരായത്. സംഭവത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിനെ വിമര്‍ശിച്ചിരുന്നു.

പരാതി നല്‍കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, സി.ഐ വിശ്വംഭരന് സസ്‌പെന്‍ഷന്‍
പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു

പ്രാഥമികമായ അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ദിശ രാജീവിന്റെ കേസ് ഏറ്റെടുത്തതെന്ന് ദിശ പ്രവര്‍ത്തകന്‍ ദിനു വെയില്‍ ദ ക്യുവിനോട് പറഞ്ഞു.

'ഈ വിഷയം ദിശയുടെ ശ്രദ്ധയില്‍പ്പെടുന്നത് ക്യുവിൽ ശ്രിന്‍ഷ രാമകൃഷ്ണന്‍ ചെയ്ത റിപ്പോര്‍ട്ടിലൂടെയാണ്. റിപ്പോർട്ട് വായിച്ചപ്പോൾ തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് മനസ്സിലായി.

പോലീസ് അതിക്രമം കാരണം രാജീവേട്ടന് തൊഴില്‍ ഇല്ലാതിരുന്നത് കാരണം മകന് ഫീസടയ്ക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അടിയന്തരമായ് ഫീസ് അടക്കാനുള്ള തുക കൈമാറി . തുടർന്ന് ദിശയുടെ നിയമവിഭാഗത്തില്‍ തീരുമാനമെടുത്താണ് സൗജന്യ നിയമ സഹായം നൽകിയിട്ടുള്ളത്. അഡ്വ. പി.കെ ശാന്തമ്മ ഹാജറായ ഹർജ്ജി 22.10.2021 ന് കോടതി വീണ്ടും പരിഗണിയ്ക്കും മനുഷ്യത്വ രഹിതമായ്, ഒരു ദളിത് യുവാവിനെ ആക്രമിച്ച പോലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകണം,' ദിനു വെയില്‍ ദ ക്യുവിനോട് പറഞ്ഞു.

2021 ഫെബ്രുവരി മൂന്നിനാണ് ബന്ധുവിനെതിരായ ഒരു പരാതിയുമായി രാജീവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിനെതിരെ പരാതി നല്‍കാനാണ് രാജീവ് പൊലീസിനെ സമീപിച്ചത്. തെന്മലയില്‍ ലൈഫ് മിഷന്‍ പ്രകാരം വീടുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജീവ് നല്‍കിയ പരാതിയിലാണ് ബന്ധുവുമായുള്ള തര്‍ക്കത്തിന്റെ തുടക്കം.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭവനപദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതാണ് പഞ്ചായത്ത് ഭരണസമിതിക്ക് തന്നോട് വൈരാഗ്യമുണ്ടാക്കിയതെന്ന് രാജീവ്. ഇതേ പ്രശ്നത്തിലാണ് ബന്ധു രാജീവിനെ അസഭ്യം പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുള്‍പ്പെടെ ഹാജരാക്കാനായാണ് സി.ഐ വിശ്വംഭരനെ രാജീവ് സമീപിക്കുന്നത്.

പരാതി വായിച്ച സി.ഐ വിശ്വംഭരന്‍ ബന്ധുവിനോട് രാവിലെ ഒമ്പതരയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്യമില്ലാതെ ഒരാള്‍ അസഭ്യം പറയുമോ എന്ന് ചോദിച്ച് അടുത്തുണ്ടായിരുന്ന ചൂരലെടുത്ത് സി.ഐ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നായിരുന്നു രാജീവിന്റെ ആരോപണം.

'ഇയാള്‍ ചീത്ത വിളിക്കാതെ ഒരാള്‍ തിരിച്ച് ചീത്ത വിളിക്കുമോ' എന്ന് ചോദിച്ചാണ് കയ്യിലുണ്ടായിരുന്ന ചൂരല്‍ എടുത്ത് സി.ഐ മര്‍ദിച്ചത്. സാറേ, ഞാന്‍ ചീത്ത വിളിച്ചിട്ടില്ല, എന്റെ കയ്യില്‍ ഫോണ്‍ റെക്കോഡുമുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും സി.ഐ ചെവിക്കൊണ്ടില്ലെന്നും രാജീവ് പറഞ്ഞിരുന്നു.

ഫോണിലുണ്ടായിരുന്ന റെക്കോര്‍ഡ് പൊലീസ് ഡിലീറ്റ് ചെയ്‌തെന്നും തന്നെ മുഖത്ത് അടിച്ചെന്നും രാജീവ് പരാതിപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in