മരടില് സമയം നീട്ടിനല്‍കില്ലെന്ന് സുപ്രീംകോടതി; ക്ഷുഭിതനായി അരുണ്‍ മിശ്ര

മരടില് സമയം നീട്ടിനല്‍കില്ലെന്ന് സുപ്രീംകോടതി; ക്ഷുഭിതനായി അരുണ്‍ മിശ്ര

പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട നാല് ഫ്്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതിനുള്ള സമയപരിധി ഒരാഴ്ചകൂടി സമയം നീട്ടിനല്‍കണമെന്ന ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് കോടതി അറിയിച്ചു. പൊളിച്ചുകളയാന്‍ പറഞ്ഞ ഉത്തരവ് അന്തിമമാണെന്നും നിങ്ങള്‍ക്ക് നിയമം അറിയില്ലേയെന്നും ഫ്ളാറ്റുടമകള്‍ക്ക് വേണ്ടി ഹാജറായ അഭിഭാഷകനോട് ജസ്റ്റിസ് അരുണ്‍മിശ്ര ക്ഷുഭിതനായി ചോദിച്ചു. സമയം നീട്ടിനല്‍കില്ലെങ്കില്‍ ഫ്ളാറ്റുടമകള്‍ക്ക് കോടതി പോംവഴി പറഞ്ഞുനല്‍കണമെന്ന് പറഞ്ഞ അഭിഭാഷക ലില്ലി തോമസിനോട് കോടതിയില്‍ നിന്ന് പുറത്ത് പോകാനും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു.

ഫ്‌ളാറ്റകളില്‍ നിന്നുള്ളവര്‍ക്ക് ഒഴിയാനുള്ള സമയം ഇന്നലെ രാത്രി 12 മണിയോട് അവസാനിച്ചിരുന്നു. വീട്ടുപകരണങ്ങള്‍ നീക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. 50 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റവന്യൂവകുപ്പ് നേരിട്ട് ഇവ ഒഴിപ്പിക്കും. സാധനങ്ങള്‍ മാറ്റുന്നത് വകെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.

ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞതായി ജില്ലാഭരണകൂടത്തിനെ രേഖാമൂലം അറിയിക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍കാലിക പുനരധിവാസത്തിന് അപേക്ഷിച്ചവര്‍ക്ക് നല്‍കുമെന്ന് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ജില്ല കളക്ടര്‍ എസ് സുഹാസം അറിയിച്ചിട്ടുണ്ട്. സാധനങ്ങള്‍ നീക്കുന്നത് വേഗത്തിലാക്കാന്‍ വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റുകളില്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇതിനെല്ലാമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ നഗരസഭയക്ക് അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യത്തിനായി ബജറ്റില്‍ നീക്കിവെച്ച തുകയില്‍ നിന്നാണ് ഈ തുക നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in