‘ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാര്‍’; രേഖകളുണ്ടെന്നും അവകാശവാദവുമായി ബിജെപി എംപി 

‘ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാര്‍’; രേഖകളുണ്ടെന്നും അവകാശവാദവുമായി ബിജെപി എംപി 

ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി. രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള എംപിയായ ദിയാകുമാരി ജയ്പൂരിലെ രാജകുടുബാംഗവുമാണ്. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആരെങ്കിലും ഇപ്പോള്‍ അയോധ്യയിലുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് അവകാശവാദവുമായി ദിയ കുമാരി രംഗത്തെത്തിയത്. അയോധ്യ തര്‍ക്കം പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ചോദ്യം. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തങ്ങളുടെ കുടുംബം ഉള്‍പ്പെടെ രാമന്റെ മകന്‍ കുശന്റെ പിന്‍തുടര്‍ച്ചക്കാരാണ്.

‘ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാര്‍’; രേഖകളുണ്ടെന്നും അവകാശവാദവുമായി ബിജെപി എംപി 
മഴയുടെ ശക്തി കുറഞ്ഞു; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട് ഇല്ല 

കയ്യെഴുത്ത് പ്രതികളുടെയും തന്റെ കുടുംബത്തിന്റെ പക്കലുള്ള മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് വ്യക്തമാക്കുന്നതെന്നും ദിയ പറയുന്നു. കോടതിക്ക് ആവശ്യമെങ്കില്‍ ഈ രേഖകള്‍ പരിശോധിക്കാവുന്നതാണ്. എന്റെ അച്ഛന്‍, രാമന്റെ 309 ാം പിന്‍തുടര്‍ച്ചക്കാരനാണ്. കുശ്‌വാഹ വംശക്കാരാണ് തങ്ങളെന്നും ദിയ അവകാശപ്പെടുന്നു. എല്ലാവര്‍ക്കും രാമനില്‍ വിശ്വാസമുണ്ട്. കോടതി എത്രയും വേഗം വിധി പ്രസ്താവിക്കണമെന്നും ദിയ ആവശ്യപ്പെട്ടു. രാമന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന്, രാംലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കെ പരാശരനോടായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ ചോദ്യം.

‘ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ പിന്‍തുടര്‍ച്ചക്കാര്‍’; രേഖകളുണ്ടെന്നും അവകാശവാദവുമായി ബിജെപി എംപി 
‘നാളെത്തെ ഇര നമ്മളായിരിക്കും’; ഭീഷണിയേത്തുടര്‍ന്ന് ട്വിറ്റര്‍ വിടേണ്ടി വന്ന അനുരാഗ് കശ്യപിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച് കണ്ടെത്താമെന്നുമായിരുന്നു പരാശരന്റെ മറുപടി. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കളാണ് സുപ്രീം കോടതിയുട ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. 2010 ലെ വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in