‘126 കോടി കൊടുത്തില്ല’; സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി 

‘126 കോടി കൊടുത്തില്ല’; സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി 

ജീവനക്കാരില്‍ നിന്ന് കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെ ശേഖരിച്ചതില്‍ 126 കോടി രൂപ ഇതുവരെയും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണ് പണം കൈമാറാന്‍ സാധിക്കാതിരുന്നതെന്നാണ് ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ വിശദീകരണം. ആകെ 136 കോടി രൂപയാണ് സമാഹരിച്ചത്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലയില്‍ 10 മാസം കൊണ്ടാണ് തുക പിടിച്ചത്.

‘126 കോടി കൊടുത്തില്ല’; സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി 
പൊട്ടിച്ചു തീര്‍ക്കുന്ന ‘മിനി ഊട്ടി’; അരിമ്പ്ര മലനിരകളില്‍ നൂറ്റമ്പത് ക്വാറികള്‍

ഇതില്‍ 10.23 കോടി മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ശമ്പളത്തില്‍ നിന്ന് ഓരോ മാസവും പിടിക്കുന്ന തുക അതത് മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയെന്നതാണ് നടപടിക്രമം. എന്നാല്‍ കെഎസ്ഇബി ഇത് പാലിക്കാന്‍ തയ്യാറായില്ല. സാലറി ചലഞ്ചിന് മുന്‍പ് 50 കോടി രൂപ നല്‍കിയിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജീവനക്കാരില്‍ നിന്ന് പിരിച്ച തുക കൈമാറാന്‍ കഴിയാത്തതിന് കാരണമെന്നുമാണ് ചെയര്‍മാന്റെ വാദം. തുക വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും എന്‍എസ് പിള്ള വിശദീകരിക്കുന്നു. വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. നാല് ഗഡുക്കളായി ഇത് നല്‍കാനാണ് തീരുമാനം. ഈ തുകയില്‍ 126 കോടി രൂപ കിഴിക്കുകയാണ് ചെയ്യുകയെന്നാണ് കെഎസ്ഇബിയുടെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in