എസ് ഐയെ തിരിച്ചെടുത്ത സംഭവം, മുഖ്യമന്ത്രി തിരുത്തണമെന്ന് കെവിന്റെ കുടുംബം 

എസ് ഐയെ തിരിച്ചെടുത്ത സംഭവം, മുഖ്യമന്ത്രി തിരുത്തണമെന്ന് കെവിന്റെ കുടുംബം 

കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം പരാതി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ഇന്ന് തന്നെ പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. എല്ലാവര്‍ക്കും പരാതി നല്‍കും. നേരിട്ട് പരാതി നല്‍കാനാണ് തീരുമാനമെന്നും ജോസഫ് ദ ക്യൂവിനോട് പറഞ്ഞു.

കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. കെവിന്‍ കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണത്തിലായിരുന്നു ഷിബുവിനെതിരെ നടപടി. സസ്പന്‍ഷനിലായിരുന്ന ഷിബുവിന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരുന്നു. കെവിന്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ എസ് ൈതിരിച്ചെടുക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ തന്നെ നിയമനം നല്‍കിയതിനെതിരെ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍ ജില്ലകളില്‍ നിയമിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തതായും വാര്‍ത്തയുണ്ട്.

കെവിന്‍ കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ ഗാന്ധി നഗര്‍ സ്‌റേറഷനിലെ എ എസ് ഐ ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് പോലീസുകാര്‍ക്കെതിരെയുള്ള ആരോപണം. സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ ബിജു നല്‍കിയ വിശദീകരണം തൃപ്തികരമായതിനാലാണ് തിരിച്ചെടുക്കുന്നതെന്നാണ് വിശദീകരണം.

ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജു , പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ കേസിലെ സാക്ഷികളാണ്. പ്രതികളെ കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് ഇവര്‍ക്കെതിരെ കേസ്. സാനു ചാക്കോയില്‍ നിന്ന് 2000 രൂപ ബിജു കൈക്കൂലി വാങ്ങിയെന്നും വിഹിതം ജീപ്പ് ഡ്രൈവര്‍ക്ക് നല്‍കിയെന്നുമായിരുന്നു ആരോപണം. അന്വേഷണത്തില്‍ കുറ്റക്കാരണെന്ന് കണ്ടെത്തി. അജയകുമാറിന്റെ ആനുകൂല്യം നിഷേധിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in