‘തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്’; മരിച്ച അച്ഛനെ കാണാനാകാതെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മകന്റെ അനുഭവം 

‘തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്’; മരിച്ച അച്ഛനെ കാണാനാകാതെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മകന്റെ അനുഭവം 

'തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്', ഖത്തറില്‍ നിന്നെത്തിയിട്ടും മരിച്ച അച്ഛനെ കാണാന്‍ സാധിക്കാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയേണ്ടി വന്ന മകന്റെ വാക്കുകളാണ് ഇത്. വീട്ടില്‍ ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാനാണ് ലിനോ ആബേല്‍ ഖത്തറില്‍ നിന്നെത്തിയത്. എന്നാല്‍ വെന്റിലേറ്ററിലായിരുന്നു പിതാവിനെ കാണാനായില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെറിയ പനിയും ചുമയും ആരംഭിച്ചതോടെ യുവാവ് ആശുപത്രിയിലെത്തി കൊറോണ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ലുനോയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് പിതാവിന്റെ അവസ്ഥ ഗുരുതരമാകുകയും സ്‌ട്രോക്ക് വന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നു. ഒന്നു കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പെള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും, തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണെന്നും ലിനോയുടെ പോസ്റ്റില്‍ പറയുന്നു.

‘തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്’; മരിച്ച അച്ഛനെ കാണാനാകാതെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മകന്റെ അനുഭവം 
‘ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവുമില്ല, മന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമെങ്കില്‍ ആകട്ടെയെന്നേ കരുതുന്നുള്ളൂ’: കെകെ ശൈലജ 

പോസ്റ്റിന്റെ പൂര്‍ണരൂപം:

എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാന്‍ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല. മറ്റൊരാള്‍ക്കു ഒരു inspiration അകാന്‍ share ചെയ്യാന്‍ പറ്റുമെങ്കില്‍ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയില്‍ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.

ഞാന്‍ ലിനോ ആബേല്‍

മാര്‍ച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോള്‍ ആണ് അറിയുന്നത് അച്ചാച്ചന്‍(അച്ഛന്‍) രാത്രിയില്‍ കട്ടിലില്‍ നിന്നു ഉറക്കത്തില്‍ താഴെ വീണു സീരിയസ് ആണെന്നും തൊടുപുഴ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോള്‍ casuality യില്‍ ആണെന്നും സ്‌കാന്‍ ചെയ്തപ്പോള്‍ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയില്‍ (BEEGLOBAL PRODUCTION) പറഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. നാട്ടിലെ കൊറോണ വാര്‍ത്തകള്‍ കാണുകയും എത്തുവാന്‍ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയില്‍ qatar ല്‍ നിന്നും യാത്ര തിരിച്ചു.

എട്ടാം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും ഫ്‌ളൈറ്റ് ഫോം ഫില്‍ ചെയ്തു ഏല്‍പ്പിക്കുകയും ചെയ്തു. എനിക്ക് അപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു Temperature നോര്‍മല്‍ ആയിരുന്നു. Mask ഞാന്‍ അവിടെ നിന്നു വരുമ്പോള്‍ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയില്‍ നിന്നും N95 മാസ്‌കും വാങ്ങിച്ചിരുന്നു. ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളില്‍ ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് അച്ഛനെ കാണാന്‍ നിന്നില്ല, അപ്പോള്‍ അച്ഛന്‍ വെന്റിലേറ്റര്‍ ആയിരുന്നു.

അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുതായി ചുമക്കുകയും തൊണ്ടയില്‍ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാന്‍ കാരണം എന്റെ വീട്ടിലുള്ളവരെയും എന്റെ ചുറ്റുമുള്ളവരെയും ഓര്‍ത്തപ്പോള്‍ കൊറോണ സെക്ഷനില്‍ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ തന്നെ കൊറോണ സെക്ഷനില്‍ ബന്ധപ്പെട്ടു, ഖത്തര്‍ എല്ലായിടത്തും കൊറോണ സ്‌പ്രെഡ് ആകുന്നതുകൊണ്ടു സ്‌കൂള്‍ സൂപ്പര്‍മാര്‍ക്കറ്റ് അതുപോലെ ഇവിടെ നിന്നു ഖത്തറിലേക്കുള്ള യാത്രയും താല്‍കാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്നും എന്നെ ഐസോലാഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാത്രിയില്‍ ഏകദേശം 10:30-ഓട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷന്‍ വാര്‍ഡില്‍ നിന്നും ഒന്നു കാണാന്‍ സാധിക്കുമോയെന്നു ചോദിച്ചപ്പോള്‍ ഇപ്പോളത്തെ അവസ്ഥയില്‍ സാധിക്കുകയില്ലെന്നും അറിയിച്ചു. കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുളൂ. തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്. പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലില്‍ നിന്നു വീണതുകൊണ്ടു. ഞാന്‍ കിടന്നിരുന്ന റൂമിന്റെ മുന്‍ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് പത്താം തീയതി ഉച്ചയ്ക്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലന്‍സ് പോകുമ്പോള്‍ ജനലില്‍ കൂടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

വീട്ടില്‍ എത്തിയപ്പോള്‍ വീഡിയോ കാള്‍ ചെയ്താണ് ഞാന്‍ അച്ചാച്ചനെ അവസാനമായി കണ്ടത്. ഒരുപക്ഷേ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ കാണാന്‍ പറ്റുമായിരുന്നു. എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാന്‍ ആയിട്ടു രോഗം ഉണ്ടെങ്കില്‍ പടര്‍ത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാന്‍ പറ്റാതിരുന്നത്. ദയവായി പ്രവാസികള്‍ അടുത്തുള്ള മെഡിക്കല്‍ ഓഫീസില്‍ അറിയിക്കുക കുറച്ചു ദിവസങ്ങള്‍ ഇതിനായി മാറ്റിവച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം സുഖമായി കഴിയാം.

Related Stories

No stories found.
logo
The Cue
www.thecue.in