ടി ഒ സൂരജ്  
ടി ഒ സൂരജ്  

പാലാരിവട്ടം പാലം അഴിമതി: മുന്‍ പിഡബ്ലിയുഡി സെക്രട്ടറി ടി ഒ സൂരജിനെ ചോദ്യം ചെയ്തു

പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ പിഡബ്ലിയുഡി സെക്രട്ടറിയും അഴിമതിക്കേസുകളുടെ പേരില്‍ കുപ്രസിദ്ധനുമായ ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് അസ്ഥാനത്ത് വിളിച്ചു വരുത്തി എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സൂരജിനെ ചോദ്യം ചെയ്തത്. സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആയിരുന്ന കാലത്താണ് പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടന്നത്. ടെന്‍ഡര്‍ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ഗുരുതരമായ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പാലത്തിന്റെ ബലക്ഷയത്തിലേക്ക് എത്തിച്ചതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

സര്‍വ്വീസിലിരിക്കെ അഴിമതിക്കേസുകളില്‍ റെക്കോര്‍ഡിട്ട ഉദ്യോഗസ്ഥനാണ് ടി ഒ സൂരജ്. 1986ല്‍ വനംവകുപ്പ് റേഞ്ച് ഓഫീസറായാണ് തുടക്കം. ഫോറസ്റ്റ് ഓഫീസിറായിരിക്കെ തന്നെ അഴിമതിക്കേസില്‍ കുടുങ്ങി. വനംവകുപ്പിലായിരുന്ന സമയത്ത് ഏകദേശം നാല് ലക്ഷം രൂപ മാത്രം ആസ്തിയുണ്ടായിരുന്ന സൂരജിന് ഇന്ന് നൂറ് കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്ന് വിജിലന്‍സ് പറയുന്നു. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ഡെപ്യൂട്ടി കളക്ടറായി റവന്യൂവകുപ്പിലെത്തിയ സൂരജിന് എട്ട് വര്‍ഷത്തിന് ശേഷം 1994ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ സൂരജിന് കണ്‍ഫേഡ് ഐഎഎസ് നല്‍കി. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. സബ്കളക്ടറായും കളക്ടറായും സൂരജിന് ചുമതലകള്‍ ലഭിച്ചു. മുതിര്‍ന്ന ഐഎഎസുകാരെ പിന്തള്ളി വിവിധവകുപ്പുകളില്‍ നിന്ന് സൂരജിന് സെക്രട്ടറി, കമ്മീഷണര്‍ സ്ഥാനങ്ങളെത്തി. യുഡിഎഫ് സര്‍ക്കാരിന്റ കാലത്താണ് സൂരജിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നതും സംരക്ഷിക്കപ്പെട്ടതും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായും ടി ഒ സൂരജ് അറിയപ്പെട്ടിരുന്നു.

ഐഎഎസ് ലഭിച്ചതിന് ശേഷം മാത്രം 20ല്‍ അധികം വിജിലന്‍സ് കേസുകളാണ് സൂരജിനെതിരെയുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതിവെട്ടിപ്പിനും സൂരജിനെതിരെ കേസുകളുണ്ട്.
ടി ഒ സൂരജ്  
പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍

ടി ഒ സൂരജിനെതിരെ 2014ല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിരുന്നു. 11 കോടി രൂപയുടെ അനധികൃത സ്വത്ത് സൂരജിനുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. 2015ല്‍ സൂരജിനെതിരെ കുറ്റപത്രം നല്‍കി. പത്തുവര്‍ഷത്തിനിടെ 314 ശതമാനം ആസ്തി വര്‍ധിച്ചെന്നും വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യം സൂരജിനുണ്ടെന്നും 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചു. സൂരജിന് ആറ് ആഡംബരക്കാറുകളും കൊച്ചിയില്‍ ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള ഭൂമിയുമുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആഡംബര ഫ്‌ളാറ്റുകളും ഭൂമിയുമുള്ള വിവരവും പുറത്തുവരികയുണ്ടായി. അഴിമതിക്കേസുകളില്‍ രണ്ട് വര്‍ഷത്തോളം സസ്‌പെന്‍ഷനില്‍ ആയ ശേഷം തിരിച്ചെത്തിയ സൂരജിന് സുപ്രധാന വകുപ്പുകള്‍ ഒന്നും തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. സ്‌പോട്‌സ്-യുവജനകാര്യ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ടി ഒ സൂരജ് വിരമിച്ചത്. 2019 ജനുവരിയില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി ഒ സൂരജിന്റെ 8.8 കോടി വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാല് വാഹനങ്ങളും 23 ലക്ഷം രൂപയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ടി ഒ സൂരജ്  
മുത്തൂറ്റ് ഫിനാന്‍സില്‍ എന്തുകൊണ്ട് തൊഴിലാളി സമരം; സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് പറയാനുള്ളത് 

Related Stories

No stories found.
logo
The Cue
www.thecue.in