പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ വാര്‍ത്താ മ്മേളനത്തിനിടെയാണ് ഐഎന്‍ടിയുസി നേതാവ് കണ്ടോത്ത് ഗോപി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചത്.

പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം

കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണം....വെളിപ്പെടുത്തലിൽ ആത്മാർഥതയുണ്ടെങ്കിൽ വലിയമ്പലം ബസാർ സംഭവത്തിൽ എഫ് ഐ ആർ ഇടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പോലീസിനോട് ആവശ്യപ്പെടണം....

കെ.സുധാകരൻ തന്നെ ഗോപിയോട് അത് ആവശ്യപ്പെടണം....വധശ്രമത്തിൽ ( IPC 307) എഫ്ഐആർ ഇടാൻ സമയപരിധി ബാധകമല്ല....അതല്ല, വാർത്താസമ്മേളനത്തിൽ മസാല ചേർക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരൻ പറയട്ടെ.....ഏതായാലും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു.....

വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്‍റെ ഐഡന്‍റിറ്റിയാണ് പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്…

കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ...അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും….

ഇപ്പോഴത്തെ ഈ പോര്‍വിളിക്ക് പിന്നിലുള്ള തന്ത്രം വ്യക്തമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാം......

മുട്ടില്‍ മരംകൊള്ള, കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്പത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകള്‍ക്ക് കയ്യില്‍ പണമില്ല, ഇത്തരം വിഷയങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്‍റേത് ….

മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണൻ കോളേജ്......

ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളത്…

1977ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയിയെന്ന ആരോപണവുമായി കണ്ണോത്ത് ഗോപി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വാര്‍ത്താ സമ്മേളനത്തിലാണ് കണ്ണോത്ത് ഗോപിയുടെ ആരോപണം. കണ്ണൂരിലെ ഐഎന്‍ടിയുസി നേതാവായിരുന്നു കണ്ണോത്ത് ഗോപി

കണ്ണോത്ത് ഗോപിയുടെ ആരോപണം

അടിയന്തരാവസ്ഥക്കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77ല്‍ കേരളത്തില്‍ പികെവിയുടെ ഭരണമുള്ള സമയം, കേന്ദ്രത്തില്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. അന്ന് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഞാന്‍. എന്‍ രാമകൃഷ്ണന്‍ പ്രസിഡന്റും. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്താന്‍ തീരുമാനിച്ച്. ഓലയമ്പലം ബസാറില്‍ നിന്ന് വെണ്ടുട്ടായിയിലേക്ക് ആയിരുന്നു ജാഥ.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധധാരികളായ മുപ്പതോളം ളുകള്‍ എതിരെ ന്നു. പിണറായി വിജയന്‍ മുന്‍പിലുണ്ട്. കൊടുവാള്‍ അയാളുടെ കയ്യിലുണ്ട്. താനാണോടോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് എന്നെ വട്ടി. കഴുത്തിന് നേരെ വെട്ടിയപ്പോള്‍ കൈകൊണ്ട് തടുത്തപ്പോള്‍ മുറിവുണ്ടായി. ആ മുറിവാണ് ഇത്.

അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിപി മുകുന്ദനാണ് ഉദ്ഘാടകന്‍. അന്നത്തെ നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് ഇറങ്ങിയപ്പോഴും എനിക്ക് നേരെ ആക്രമണമുണ്ടായി. ധര്‍മ്മടം പൊലീസ് സ്റ്റേഷനിലടക്കം സ്വാധീനം ചെലുത്തി പിണറായി ആ കേസ് തേച്ചുമാച്ചു കളഞ്ഞു.

എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ല. പൊലീസില്‍ നിന്ന് നിസഹകരണം ഉണ്ടായില്ല. പിണറായി വിജയനാണ് എന്നെ കൊത്തിയതെന്ന് അന്ന് പൊലീസിനോട് പറഞ്ഞു. അന്നത്തെ ഡിവൈഎസ്പിയോടും സിഐയോടും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in