കൊറോണയെക്കാള്‍ ഭീകരവൈറസ്, ശ്രീജിത്ത് പണിക്കരെ ബഹിഷ്‌കരിക്കണമെന്ന് ചാനലുകളോട് സോഷ്യല്‍ മീഡിയ

കൊറോണയെക്കാള്‍ ഭീകരവൈറസ്, ശ്രീജിത്ത് പണിക്കരെ ബഹിഷ്‌കരിക്കണമെന്ന് ചാനലുകളോട് സോഷ്യല്‍ മീഡിയ

ആലപ്പുഴയില്‍ ശ്വാസം കിട്ടാതായ കൊവിഡ് രോഗിയെ ബൈക്കില്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരണം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയ. മനുഷ്യത്വ വിരുദ്ധ നിലപാട് ആവര്‍ത്തിക്കുന്ന ശ്രീജിത് പണിക്കരെ ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഇടതുപ്രൊഫൈലുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.

കൊറോണയേക്കാള്‍ ഭീകരമായ ഒരു വൈറസ് കേരളത്തില്‍ കണ്ടെത്തി : പണിക്കേഴ്‌സ് വൈറസ്. സഹജീവികളോടുള്ള അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവുമാണ് ലക്ഷണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ

ആര്‍ജെ സലീമിന്റെ പ്രതികരണം

അയാൾക്ക് നിരീക്ഷക ലേബൽ കൊടുത്തത് ഇവിടത്തെ മാധ്യമങ്ങളാണ്. അവർ തന്നെ വിചാരിച്ചാൽ അത് തിരികെയെടുക്കാനും സാധിക്കും. ഇന്നുവരെയുള്ള അയാളുടെ എല്ലാ പുളയ്ക്കലുകളും കൃത്യമായി ഇടതുപക്ഷത്തിനെതിരെയാണ്. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാൽ ഈ നാട്ടിലെ മനുഷ്യർക്കെതിരെയാണ്. പൗരത്വ ബില്ലിനെ അയാൾ ന്യായീകരിച്ചതുപോലെ സുരേന്ദ്രൻ പോലും ചെയ്തിട്ടില്ല. അതൊക്കെ സമൂഹത്തിലേക്ക് കടത്തി വിട്ട വിഷത്തിന്റെ അളവ് നമ്മൾ ഊഹിക്കുന്നതിലും വലുതാണ്.ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏറ്റവും വൃത്തികെട്ട നിരീക്ഷണം കേട്ടത് ഒരു ബിജെപി പ്രതിനിധിയിൽ നിന്നാണ്. ബൽറാമും ശബരീനാഥും തോറ്റു. ഷാഫി ജയിച്ചു. ഒരു സമുദായം വളരെ സംഘടിതമായി ഭൂരിപക്ഷ സമുദായത്തിനെതിരെ പ്രവർത്തിച്ചുവത്രെ. ജനം ടീവിയിൽ ഇയാളും കൂടി പങ്കെടുത്തോരു ചർച്ചയായിരുന്നു അത്. ഇയാൾ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഫേസ്‌ബുക്കിൽ ഇവൻ പറഞ്ഞത് ലോകായുക്ത നടപടിയെടുത്ത ജലീൽ ജയിച്ചു എന്നും ഫിറോസ് തോറ്റു എന്നുമാണ്. എന്നിട്ട് കേരളത്തിന്റെ പ്രബുദ്ധതയുടെ നേർക്ക് ആഞ്ഞൊരു തുപ്പും. അതാണ് അവൻ. അത് മാത്രമാണിവൻ. ജലീൽ ആരാണെന്നും ഫിറോസ് എന്താണെന്നുമൊക്കെ ജനം വിധിയെഴുതിയതാണ്. അതുകൊണ്ടു അതിനെപ്പറ്റി പറയുന്നില്ല.വെറുപ്പ്. അകം തുളച്ചു പുറത്തു ചാടുന്ന അതി തീവ്രമായ വെറുപ്പ്. അതാണ് അവന്റെ ആകെയുള്ള ബൗദ്ധിക ഇന്ധനം. അത് കേരളത്തോട്, മുസ്ലിങ്ങളോട്, ഇവിടത്തെ സാദാ മനുഷ്യരോട്, അങ്ങനെ സംഘിയില്ലാത്ത സകലതിനോടുമുണ്ട്.എന്തിലേക്കും ഏതിലേക്കും കൊണ്ട് വരുന്ന അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത പരാമർശങ്ങൾ. ഒരാളുടെ അത്യാസന്ന നിലയിൽ പോലും അതിനോട് ചേർത്ത് റേപ്പ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ. വിദഗ്ദ്ധമായി പ്രകാശനം ചെയ്യുന്ന വംശ ഹത്യാരാധകൻ. നുണയും ഇരട്ടത്താപ്പും ന്യായ വൈകല്യവും ചേർത്ത് കുഴച്ച സംവാദ രീതി. തുടർന്ന് സെപ്റ്റിക് ടാങ്കിലെ ഈച്ചകളെന്ന പോലെ അയാളുടെ ചുറ്റും പുളയ്ക്കുന്ന സംഘിയീച്ചകളുടെ ഹർഷാരവങ്ങളുടെ നടുവിലേക്ക് സഹ സംവാദകനെക്കുറിച്ചു വൈകൃതം പറഞ്ഞു കൈയ്യടി നേടാൻ നോക്കുന്ന ഫേസ്ബുക് സോഷ്യോപാത്. അങ്ങനെ ഒരു മനുഷ്യൻ എന്തൊക്കെ ആവരുത് എന്നുള്ളതിന്റെ പാരമ്യമാണ് ആ മനുഷ്യ രൂപത്തിലെ കൃമി. അയാളെ ഇനിയും ചാനലുകളിൽ കൊണ്ടിരുത്തി ഈ സമൂഹത്തിലേക്ക് അവന്റെ ഉള്ളിലെ ക്യാൻസർ കടത്തി വിടരുത്. അവനെ അവന്റെ ഫേസ്ബുക് സെപ്റ്റിക് ടാങ്കിലേക്കും ജനം ടീവിയിലേക്കും മാത്രമായി ഞൊളയ്ക്കാൻ വിടുക.ഇപ്പോൾ തന്നെ സഹിക്കാവുന്നതിലേറെ വിഷം നമ്മുടെ സമൂഹത്തിലുണ്ട്. ഇനിയും നമ്മുടെ ക്ഷമ പരീക്ഷിക്കരുത്. അപേക്ഷയാണ് മാദ്ധ്യമങ്ങളെ… ഒരാദർശവുമില്ലാത്ത പേ പിടിച്ചൊരു തെരുവ് നായയെയാണ് നിങ്ങൾ വിളിച്ചു മടിയിലിരുത്തി ഭക്ഷണം കൊടുക്കുന്നത്. അത് നിങ്ങളെയും കടിക്കാൻ അധികം താമസമൊന്നുമില്ല.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍

Related Stories

No stories found.
logo
The Cue
www.thecue.in