‘വീട്ടിനുള്ളിലായിരുന്ന ഷോള്‍ കാണാതായി’ ; ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ

‘വീട്ടിനുള്ളിലായിരുന്ന ഷോള്‍ കാണാതായി’ ; ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ

ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അമ്മ ധന്യ മാധ്യമങ്ങളോട്. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്ക്ക് പോകാറില്ല. കുട്ടി ഇതുവരെ തനിച്ച് ആറിന് അക്കരെയുള്ള ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും ധന്യ വ്യക്തമാക്കി. വീട്ടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോള്‍ കാണാതായി. ആ ഷോള്‍ കുട്ടി ധരിച്ചിട്ടില്ല. തന്നോട് പറയാതെ ദേവനന്ദ എങ്ങോട്ടും പോകാറില്ല.

‘വീട്ടിനുള്ളിലായിരുന്ന ഷോള്‍ കാണാതായി’ ; ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ
‘കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാണ്’; വള്ളിയില്‍ ഉടക്കി നിന്നതാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ 

നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ സംഭവിച്ചത്. ശാസിച്ചാല്‍ പോലും മകള്‍ പിണങ്ങിയിരിക്കാറില്ല. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി മുത്തച്ഛന്‍ മോഹനന്‍പിള്ളയും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരെയെങ്കിലും സംശയിക്കുന്നതായി ചൂണ്ടിക്കാട്ടാനില്ല. കുട്ടി ഒറ്റയ്ക്ക് പുറത്ത് പോകാറില്ല. ഏഴുവയസ്സുകാരി ഓടിയാല്‍ പോലും അത്ര വേഗത്തില്‍ ആറ്റിന് സമീപമെത്തില്ല. കടവില്‍ വീണാലും മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഒഴുകിയെത്താനുള്ള സാധ്യതയും കുറവാണ്.

‘വീട്ടിനുള്ളിലായിരുന്ന ഷോള്‍ കാണാതായി’ ; ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയതെന്ന് അമ്മ ധന്യ
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം 

സാധാരണഗതിയില്‍ മുറ്റത്തോ വീട്ടിനകത്തോ ആണ് കുട്ടി ഉണ്ടാകാറുള്ളത്. അടുത്തകാലത്തൊന്നും ആ അമ്പലത്തില്‍ കുട്ടി പോയിട്ടില്ലെന്നും അമ്മ ധന്യയുടെ ഷോള്‍ കുട്ടി ധരിച്ചിരുന്നില്ലെന്നും മുത്തച്ഛന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് അയല്‍വാസികളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിവരികയാണ്. ബന്ധുക്കളില്‍ നിന്നും വിശദമായി മൊഴിയെടുക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in