അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തവരാണ് ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്; സി.പി.എമ്മിനെതിരെ ചെന്നിത്തലയുടെ പരിഹാസം

അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തവരാണ് ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്; സി.പി.എമ്മിനെതിരെ ചെന്നിത്തലയുടെ പരിഹാസം

തിരുവനന്തപുരം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന സി.പി.ഐ.എം. തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ കടത്തിനും കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കരിങ്കൊടി ഉയര്‍ത്തിപ്പിടിച്ച് കരിദിനം അനുഷ്ഠിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. വെളുത്ത സായിപ്പിന്റെ കയ്യില്‍ നിന്നും കറുത്ത സായിപ്പിലേക്ക് അധികാരം മാറിയിരിക്കുന്നു എന്ന് വിശേഷിപ്പിച്ചവരാണ് ഇവരെന്നും ചെന്നിത്തല പറഞ്ഞു.

അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മാഗാന്ധിയെ കള്ളനെന്നു വിളിച്ചു, ജവഹര്‍ലാല്‍ നെഹ്റുവിന്റെ പഞ്ചവത്സരപദ്ധതി നാടിന് ദോഷം ഉണ്ടാകുമെന്ന് പറഞ്ഞുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തവരാണ് ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്; സി.പി.എമ്മിനെതിരെ ചെന്നിത്തലയുടെ പരിഹാസം
വാഹന പൊളിക്കല്‍ നയമായി, കാലപ്പഴക്കം മാത്രമല്ല മാനദണ്ഡം, ഇളവുകളും ലഭിക്കുമെന്ന് പ്രധാനമന്ത്രി

ഒരു ബൂര്‍ഷ്വായില്‍ നിന്നും മറ്റൊരു ബൂര്‍ഷ്വായിലേക്ക് കൈമാറിയ അധികാരം അംഗീകരിക്കില്ല എന്ന് പറഞ്ഞ് ഇന്ത്യയ്ക്കെതിരെ ആയുധമേന്തുവാന്‍ പ്രേരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കല്‍ക്കട്ട തീസിസ് വഴി ബി.ടി. രണദിവെ കൊണ്ടുവന്ന തീരുമാനം ഇന്ത്യയ്ക്കെതിരെയുള്ള അന്ത്യചുംബനം ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കലാപങ്ങള്‍ വഴി അധികാരത്തിലെത്തിയ ചൈന മോഡല്‍ ഇന്ത്യ മാതൃകയാക്കണം എന്ന് വിളിച്ച് അറിയിച്ചവരാണ്. ചൈനയുമായുള്ള 1962 യുദ്ധത്തില്‍ ചൈനയ്ക്ക് വേണ്ടി കുടപിടിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നും ചെന്നിത്തല വിമര്‍ശിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന സത്യം മനസ്സിലായതെന്നും ഇപ്പോള്‍ എന്ത് അഴിമതിയും ചെയ്യാനുള്ള സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ വാക്കുകള്‍

സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ കടത്തിനും കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കരിങ്കൊടി ഉയര്‍ത്തിപ്പിടിച്ച് കരിദിനം അനുഷ്ഠിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. വെളുത്ത സായിപ്പിന്റെ കയ്യില്‍ നിന്നും കറുത്ത സായിപ്പിലേക്ക് അധികാരം മാറിയിരിക്കുന്നു എന്ന് വിശേഷിപ്പിച്ചവരാണ് ഇവര്‍.

ഒരു ബൂര്‍ഷ്വായില്‍ നിന്നും മറ്റൊരു ബൂര്‍ഷ്വായിലേക്ക് കൈമാറിയ അധികാരം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് ഇന്ത്യയ്ക്കെതിരെ ആയുധമേന്തുവാന്‍ പ്രേരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കല്‍ക്കട്ട തീസിസ് വഴി ബി.ടി. രണദിവെ കൊണ്ടുവന്ന തീരുമാനം ഇന്ത്യയ്ക്കെതിരെയുള്ള അന്ത്യചുംബനം ആയിരുന്നു.

മഹാത്മാഗാന്ധി ആഹ്വാനംചെയ്ത ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ അന്ന് ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മാഗാന്ധിയെ കള്ളനെന്നു വിളിച്ചു, ജവഹര്‍ലാല്‍ നെഹ്റുവിന്റെ പഞ്ചവത്സരപദ്ധതി നാടിന് ദോഷം ഉണ്ടാകുമെന്ന് പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ ആക്ഷേപിച്ചിരുന്നു. സ്വാതന്ത്ര ഇന്ത്യക്കെതിരെ ആയുധം ഏന്തി പോരാടുവാന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

കലാപങ്ങള്‍ വഴി അധികാരത്തിലെത്തിയ ചൈന മോഡല്‍ ഇന്ത്യ മാതൃകയാക്കണം എന്ന് വിളിച്ച് അറിയിച്ചവര്‍ കമ്മ്യൂണിസ്റ്റുകാര്‍. ചൈനയുമായുള്ള 1962 യുദ്ധത്തില്‍ ചൈനയ്ക്ക് വേണ്ടി കുടപിടിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകാര്‍.

അതിനുശേഷം പ്രധാനമന്ത്രിമാരായ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നീ നേതാക്കളെല്ലാം ഇന്ത്യയുടെ വികസനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതി കണ്ണുമടച്ചു വിമര്‍ശിച്ചവര്‍ക്ക് ഇന്ന് ബോധോദയം ഉണ്ടായിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന സത്യം മനസ്സിലായത്.

ഇന്ന് അവര്‍ക്ക് എന്ത് അഴിമതിയും കാണിക്കാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട്, രാജ്യത്തില്‍ നിന്നും വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സ്വാതന്ത്ര്യമുണ്ട്, സ്വര്‍ണം കടത്താന്‍ സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിലനിര്‍ത്തുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്രയ്ക്കും ഉള്ള സ്വാതന്ത്ര്യം നരേന്ദ്രമോദി ഇവര്‍ക്ക് നല്‍കിയപ്പോള്‍ ഇവര്‍ക്ക് ബോധ്യം വന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in