ആധാരം പണയംവെച്ച് പലിശക്കാരന്റെ വഞ്ചന; കിടപ്പാടം ജപ്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; അധികൃതര്‍ മടങ്ങി

ആധാരം പണയംവെച്ച് പലിശക്കാരന്റെ വഞ്ചന; കിടപ്പാടം ജപ്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; അധികൃതര്‍ മടങ്ങി

പലിശക്കാരന്റെ വഞ്ചനയില്‍ പെട്ട കുടുംബത്തിന്റെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയ അധികൃതരെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സിന് സമീപം കോലോത്തുംപാടത്താണ് സംഭവം. കുന്നത്തുവളപ്പില്‍ പരേതനായ കൊച്ചുണ്ണിയുടെ വീട് ജപ്തി ചെയ്യാന്‍ സിജെഎം കോടതി നിയോഗിച്ച കമ്മീഷന്‍ എത്തി. കൊച്ചുണ്ണിയുടെ അവിവാഹിതയായ മകള്‍ ഉള്‍പ്പെടെ 16 പേര്‍ താമസിച്ചിരുന്ന കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ സംരക്ഷണവലയം തീര്‍ത്തു. കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സംഘത്തെ മണ്ണെണ്ണ കൈയിലേന്തിയാണ് കുടുംബാംഗങ്ങളും നാട്ടുകാരും തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ ജപ്തി വേണ്ടെന്നുവെച്ച് മടങ്ങിപ്പോകുകയായിരുന്നു.

കൊച്ചുണ്ണിയുടെ വീട് ജപ്തി ചെയ്യാനുള്ള നീക്കം ഒന്നര വര്‍ഷം മുന്‍പും നാട്ടുകാര്‍ സംഘടിച്ച് ചെറുത്തിരുന്നു.
ആധാരം പണയംവെച്ച് പലിശക്കാരന്റെ വഞ്ചന; കിടപ്പാടം ജപ്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; അധികൃതര്‍ മടങ്ങി
ആനത്താരയിലെ മരണത്തീവണ്ടി; ആറ് വര്‍ഷത്തിനിടെ ഇടിച്ചുകൊന്നത് 67 കാട്ടാനകളെ

2008ല്‍ കൊച്ചുണ്ണി കുരിയച്ചിറ സ്വദേശിയ്ക്ക് പണയമായി നല്‍കി ആധാരം പലിശക്കാരന്‍ വീണ്ടും പണയം വെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആധാരം പണയം നല്‍കി മൂന്ന് ലക്ഷം രൂപ കൊച്ചുണ്ണി കൈപ്പറ്റിയിരുന്നു. പലിശക്കാരന്‍ കൊച്ചുണ്ണിയുടെ ആധാരം സിറ്റി യൂണിയന്‍ ബാങ്കില്‍ വെച്ച് 75 ലക്ഷം രൂപ വായ്പയെടുത്തു. ഏഴ് ദിവസം കൊണ്ട് ഇത്രയും തുക വായ്പ നേടിയതിന് പിന്നില്‍ ബാങ്ക് മാനേജരുടെ ഒത്താശയുണ്ടെന്ന് കൊച്ചുണ്ണിയുടെ കുടുംബം ആരോപിക്കുന്നു. പലിശക്കാരന്‍ വായ്പ തിരിച്ചടക്കാതായതോടെ 2013ല്‍ സിവില്‍ കേസ് ആരംഭിച്ചു. നിലവില്‍ പലിശയടക്കം 1.35 കോടി രൂപയാണ് ജപ്തി ഒഴിവാക്കാനായി അടയ്‌ക്കേണ്ടത്.

ആധാരം പണയംവെച്ച് പലിശക്കാരന്റെ വഞ്ചന; കിടപ്പാടം ജപ്തിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; അധികൃതര്‍ മടങ്ങി
ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായലിനെ മലിനമാക്കുന്നു, റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും അമിക്കസ് ക്യൂറി 

Related Stories

No stories found.
logo
The Cue
www.thecue.in