മുസ്ലിങ്ങള്‍ രാജ്യം മുഴുവന്‍ കൊവിഡ് പരത്തി,സിവില്‍ കോഡ് വന്നാല്‍ നെഗളിപ്പ് തീരും;വ്യാജ വിഷലിപ്ത പ്രചരണവുമായി എന്‍.ഗോപാലകൃഷ്ണന്‍

മുസ്ലിങ്ങള്‍ രാജ്യം മുഴുവന്‍ കൊവിഡ് പരത്തി,സിവില്‍ കോഡ് വന്നാല്‍ നെഗളിപ്പ് തീരും;വ്യാജ
വിഷലിപ്ത പ്രചരണവുമായി എന്‍.ഗോപാലകൃഷ്ണന്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ മുസ്ലിം വിദ്വേഷ വീഡിയോകളും, പ്രചരണങ്ങളുമായി ഹിന്ദുത്വ മതമൗലികവാദിയും സംഘപരിവാര്‍ സഹയാത്രികനുമായ എന്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്നും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണന്റെ വീഡിയോയില്‍ ഉള്ളത്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ വര്‍ഗീയവാദിയാക്കി വ്യാഖ്യാനിച്ചാണ് വീഡിയോ. മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം സൃഷ്ടിക്കുന്ന നിരവധി വ്യാജവാദങ്ങളാണ് വീഡിയോയില്‍ ഉള്ളത്. രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വിഷലിപ്ത വ്യാജവാദവും വീഡിയോയില്‍ ഉണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്ലിങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ട്.

വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ഇസ്ലാമോഫോബിയ ജനിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ഗോപാലകൃഷ്ണന്റേതായി പ്രചരിക്കുന്നത്. കൊവിഡ് വ്യാപന കാലത്ത് മതവിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍്ക്കാരും സംസ്ഥാന സര്‍ക്കാരും വ്യക്തമക്കിയിട്ടുണ്ട്. ഒരു മാസത്തോളമായി യൂട്യൂബ് ചാനലിലും കൊവിഡ് മുസ്ലിങ്ങള്‍ ബോധപൂര്‍വം രാജ്യമെങ്ങും പരത്തിയെന്ന വാദങ്ങളുള്ള വിവിധ വീഡിയോകള്‍ ഗോപാലകൃഷ്ണന്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളെ ഇനി ഭയത്തോടെ കാണുമെന്നും വീഡിയോയില്‍ പറയുന്നു.

എന്‍ ഗോപാലകൃഷ്ണന്റെ മുസ്ലിം വിദ്വേഷത്തിലൂന്നിയ വ്യാജപ്രചരണങ്ങളില്‍ ചിലത്

മുസ്ലിങ്ങളെ ഭാരതം വളര്‍ത്തിയത് പോലെ ലോകത്ത് ഒരു രാജ്യവും വളര്‍ത്തിയിട്ടില്ല. മുസ്ലിം രാജ്യങ്ങള്‍ പോലും വളര്‍ത്തിയിട്ടില്ല.

കൊറോണാ വൈറസ് മൂലം ഭാരതം പിടയുമ്പോള്‍, 132 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ വിധത്തിലും ഒരു മനുഷ്യന്‍ കഷ്ടപ്പെടുമ്പോള്‍ അതിന് കൊലച്ചതിയുണ്ടാക്കി നിസാമുദ്ദീനില്‍ ഒരു സമ്മേളനം നടത്തി. ഒമ്പതിനായിരം പേരെ ചേര്‍ത്ത്, കൊറോണാ പരത്താന്‍ നിര്‍ദേശം കൊടുത്ത്, തുപ്പല്‍ ചേര്‍ത്ത് നോട്ടുകളിറക്കി, പ്ലേറ്റില്‍ തുപ്പല്‍ ചേര്‍ത്ത്, റോഡില്‍ മുഴുവന്‍ തുപ്പിയിട്ട് ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിച്ചിട്ട്, മരിക്കുകയാണേല്‍ പള്ളിയിരുന്ന് മരിക്കണം, കൊറോണാ വരില്ല, അള്ളാഹു അയച്ചതാണ്, ഇത്രയും വ്യക്തിയെ കൊല്ലണമെന്നുള്ള സന്ദേശം പ്രത്യക്ഷമായും പരോക്ഷമായും കൊടുത്തു. നാല്‍പ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്ന് കൊറോണയുള്ളവരെ വരുത്തി, അവരെ ഭാരതം മുഴുവനും പോകാനും തുപ്പാനും നിര്‍ദേശിച്ചത്. ഭാരതം മുഴുവനും കൊറോണ പരത്തിയത് ഒരു മതത്തിന്റ വ്യക്തികളാണെങ്കില്, എങ്ങനെ കേരളത്തിലെ, ഭാരതത്തിലെ ജനത നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in