പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്

പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്

ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ തിരിച്ചെടുക്കാനുള്ള പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ ഇവര്‍ വിയോജിപ്പ് അറിയിച്ചു. സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് തിരിച്ചെടുക്കരുതെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്
‘സസ്‌പെന്‍ഷന്‍ കാലയളവിലെ പെരുമാറ്റം മാതൃകാപരം’; പികെ ശശി എംഎല്‍എയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ 

ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ജില്ലാ കമ്മിറ്റി ചേരുന്നതിന് മുമ്പ് നടന്നിരുന്നു. ഇതില്‍ എം ബി രാജേഷ്, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവര്‍ തീരുമാനത്തെ എതിര്‍ത്തു. ജില്ലയിലെ പ്രമുഖ വി എസ് പക്ഷ നേതാവായിരുന്ന എന്‍ എന്‍ കൃഷ്ണദാസ് യോഗത്തില്‍ നിശബ്ദനായിരുന്നു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ യോഗത്തില്‍ ശശിക്ക് വേണ്ടി ഉറച്ചു നിന്നു.

തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പതിനാല് പേരാണ് വിയോജിപ്പ് സംസ്ഥാന സെക്രട്ടറിയെ അറിയിച്ചത്. ആറ് പേര്‍ നിശബ്ദരായിരുന്നു. ശുപാര്‍ശയെ മുണ്ടൂര്‍ ഏരിയയില്‍ നിന്നുള്ള ഗോകുല്‍ദാസ് രൂക്ഷമായി വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പി കെ ശശിയെ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്
‘മയക്കുമരുന്നിന്റെ അംശമുള്ള വേദനാസംഹാരികളിലൂടെ ആളുകളെ അടിമകളാക്കി’; ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് 4109 കോടി പിഴ ചുമത്തി കോടതി 

ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സമിതിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി ഇത് അംഗീകരിക്കാനാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയുണ്ടെന്ന് മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ കാര്യമായ അന്വേഷണം നടത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. പീഡനാരോപണത്തില്‍ പി കെ ശശിക്കെതിരെ എം ബി രാജേഷ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണെന്ന് ഒരു വിഭാഗം അന്ന് ആരോപണമുന്നയിച്ചിരുന്നു.

പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്
ശബരിമല: സിപിഎം ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് വളം വെച്ചു കൊടുക്കുന്നു; മുഖ്യമന്ത്രി ഇടതുപക്ഷത്ത് ഒറ്റപ്പെട്ടു 

പി കെ ശശിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് വനിതാ നേതാവ് ഡിവൈഎഫ്‌ഐയില്‍ നിന്ന് രാജിവെച്ചിരുന്നു. തനിക്കൊപ്പം നില്‍ക്കുന്നവരെ തരംതാഴ്ത്തിയതിലുള്ള പ്രതിഷേധമായിരുന്നു രാജിക്ക് പിന്നില്‍.

Related Stories

No stories found.
logo
The Cue
www.thecue.in