ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ ജനതയെ നിയന്ത്രണങ്ങളില്‍ തളച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ ജനതയെ നിയന്ത്രണങ്ങളില്‍ തളച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജിയും കോടതി പരിശോധിക്കുന്നുണ്ട്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 വകുപ്പ് റദ്ദാക്കിയതും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ ജനതയെ നിയന്ത്രണങ്ങളില്‍ തളച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
പിഎസ്‌സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; എതിര്‍പ്പില്ലെന്ന് പിഎസ്‌സി

കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് നല്‍കിയ ഹരജിയും ഇന്ന് കോടതിയിലുണ്ട്. നേരത്തെ കശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വിമാനത്താവളത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ ജനതയെ നിയന്ത്രണങ്ങളില്‍ തളച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്

370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കുട്ടികളെ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാഗുലി, പ്രൊ. ശാന്ത സിന്‍ഹ എന്നിവര്‍ നല്‍കിയ പരാതി, മുന്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.ഡി.എം.കെ നേതാവ് വൈക്കോയുടെ ഹര്‍ജി, എന്നിവ പരിഗണിക്കും. കൂടാതെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സീതാറാം യെച്ചൂരിയുടെ അപേക്ഷയും മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജിയും കോടതി പരിശോധിക്കുന്നുണ്ട്.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in