‘രോഗികളെ ചികിത്സയ്ക്ക് കൊണ്ടു പോകാന്‍ മാര്‍ഗരേഖ’, കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 

‘രോഗികളെ ചികിത്സയ്ക്ക് കൊണ്ടു പോകാന്‍ മാര്‍ഗരേഖ’, കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും, രോഗികളെ ചികിത്സയ്ക്ക് കൊണ്ടു പോകാന്‍ മാര്‍ഗരേഖ തയ്യാറായെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുപ്രീം കോടതി ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കര്‍ണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തി, അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ ആശുപത്രിയിലേക്ക് പോകുന്നുതിനും അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും തടസമില്ലെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.

 ‘രോഗികളെ ചികിത്സയ്ക്ക് കൊണ്ടു പോകാന്‍ മാര്‍ഗരേഖ’, കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 
‘നരഹത്യാ വകുപ്പ് ചുമത്തും’; ഇനിയും പരിശോധനയ്‌ക്കെത്താത്ത തബ്‌ലിഗി സമ്മേളനാംഗങ്ങള്‍ക്ക് അസം സര്‍ക്കാരിന്റെ മുന്നറിയിപ്പ് 

മാര്‍ഗരേഖ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കേരള കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ വാദത്തെ എതിര്‍ത്തില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീംകോടതി അറിയിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി കേസ് പരിഗണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in