ജെഎന്‍യു അതിക്രമം : എബിവിപി യൂണിറ്റ് സെക്രട്ടറിയടക്കം 37 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്‌

ജെഎന്‍യു അതിക്രമം : എബിവിപി യൂണിറ്റ് സെക്രട്ടറിയടക്കം 37 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്‌

ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. അക്രമം ആസുത്രണം ചെയ്തുവെന്ന് കരുതുന്ന 'യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. 60 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ പുറത്തുനിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജെഎന്‍യു അതിക്രമം : എബിവിപി യൂണിറ്റ് സെക്രട്ടറിയടക്കം 37 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്‌
വീടുകള്‍ക്ക് കേടുപാടുകളില്ല,ആല്‍ഫയുടെ ഒരു ഭാഗം വീണത് കായലില്‍, ശേഷിപ്പായി കോണ്‍ക്രീറ്റ് കൂന

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാമ്പസിനകത്ത് നടന്ന അക്രമത്തില്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിന് ബന്ധമുണ്ടെന്നും, ഇവര്‍ക്ക് പുറത്തു നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ എബിവിപി ജെഎന്‍യു യൂണിറ്റ് സെക്രട്ടറി മനിഷ് ജാന്‍ഗിഡാണ്. എന്നാല്‍ തന്റെ അനുവാദമില്ലാതെ മറ്റാരോ തന്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് മനിഷ് എന്‍ഡിടിവിയോട് പറഞ്ഞത്.

ജെഎന്‍യു അതിക്രമം : എബിവിപി യൂണിറ്റ് സെക്രട്ടറിയടക്കം 37 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്‌
തുടര്‍ സ്ഫോടനങ്ങള്‍ : മണ്ണടിഞ്ഞ്‌ ആല്‍ഫയുടെ ഇരട്ട ടവറുകള്‍ 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജെഎന്‍യു കാമ്പസിനകത്ത് മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ അക്രമം നടത്തിയത്. വിദ്യാര്‍ത്ഥി നേതാവ് അയ്ഷി ഘോഷടക്കം മുപ്പതിലധികം പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in