അംബാനി കുടുംബം  
അംബാനി കുടുംബം  

വെളിപ്പെടുത്താത്ത വിദേശനിക്ഷേപം; മുകേഷ് അംബാനിയുടെ കുടുംബത്തിന് കള്ളപ്പണ നിയമ പ്രകാരം നോട്ടീസ്

വെളിപ്പെടുത്താത്ത വിദേശ നിക്ഷേപമുണ്ടെന്ന വിവരം ചൂണ്ടിക്കാട്ടി റിലയന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയ്ക്കും മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. കള്ളപ്പണ നിയമം 2015 പ്രകാരം മാര്‍ച്ച് 28ന് മുംബൈ ഇന്‍കംടാക്‌സ് യൂണിറ്റ് അംബാനി കുടുംബത്തിന് നോട്ടീസ് നല്‍കിയതിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു.

ജനീവ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള 700 ഇന്ത്യക്കാരേക്കുറിച്ച് 2011ല്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. എച്ച്എസ്ബിസി ജനീവയിലെ 14 അക്കൗണ്ടുകളേക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായിരുന്നു. നികുതി കുറവുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളുടെ പേരിലുള്ള 14 അക്കൗണ്ടുകളിലുമായി 601 ദശലക്ഷം ഡോളര്‍ (4268.94 കോടി രൂപ) ഉണ്ടായിരുന്നതായും ഇവയുടെ കണ്ണി അവസാനിക്കുന്നത് റിലയന്‍സ് ഗ്രൂപ്പിലാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. 14 സ്ഥാപനങ്ങളില്‍ ഒന്നിന്റെ 'ആത്യന്തിക ഗുണഭോക്താക്കള്‍' അംബാനി കുടുംബാംഗങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അംബാനി കുടുംബത്തിന് നോട്ടീസ് ലഭിച്ചെന്ന വാര്‍ത്ത റിലയന്‍സ് വക്താവ് തള്ളി.

അംബാനി കുടുംബം  
കവളപ്പാറ ദുരന്തം കഴിഞ്ഞ് ഒരു മാസം; ആശ്രിതര്‍ക്ക് ധനസഹായം വൈകുന്നു; പുത്തുമലയില്‍ ലഭിച്ചത് 40 ശതമാനം പേര്‍ക്ക് മാത്രം

തങ്ങളും കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും വ്യക്തമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടും അംബാനിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ വൈകിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നു. വിഷയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും ആദായനികുതി വകുപ്പ് മുംബൈ യൂണിറ്റും ഏറെ നാള്‍ തട്ടിക്കളിച്ചു. നോട്ടീസ് നല്‍കുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ നോട്ടീസില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

അംബാനി കുടുംബം  
സമരം ചെയ്തവര്‍ക്കെതിരെ മുത്തൂറ്റിന്റെ പ്രതികാര നടപടി; 12 പേരെ പുറത്താക്കി; മനോവീര്യം തകര്‍ക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് ജീവനക്കാര്‍

Related Stories

No stories found.
logo
The Cue
www.thecue.in