എം.വി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണത്തില്‍ തുടരും

എം.വി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണത്തില്‍ തുടരും

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒരുമാസം നിരീക്ഷണത്തില്‍ തുടരും. കൊവിഡ് ഭേദമായതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജനുവരി 20നാണ് എം.വി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതിനാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നും വിദഗ്ധസംഘം പരിയാരം മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in