‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

ജീപ്പില്‍ രാത്രിയാത്ര ചെയ്യുന്നതിനിടെ കൈക്കുഞ്ഞ് തെറിച്ച് വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റേയും സത്യഭാമയുടേയും പേരിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാലനീതി നിയമപ്രകാരമാണ് അടിമാലി പൊലീസിന്റെ നടപടി. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. പൊലീസ് നടപടികളെ നിയമപരമായി നേരിടുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.

ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് റോഡില്‍വീണ 13 മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡില്‍ വീണ ശേഷം ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. പഴനി തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയിലാണ് കുഞ്ഞ് വീണത്. എന്നാല്‍ ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ട് വീടെത്തിയപ്പോഴാണ് കുഞ്ഞ് ഒപ്പമില്ലെന്ന വിവരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.

‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്
ഇവിഎം കൈകാര്യം ചെയ്തത് സ്വകാര്യ എഞ്ചിനീയര്‍മാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നുണയെന്ന് വെളിപ്പെടുത്തല്‍

രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് ജീപ്പില്‍ നിന്ന് കുഞ്ഞ് റോഡില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ചെക്പോസ്റ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

‘സുരക്ഷ ഉറപ്പാക്കിയില്ല’; കുഞ്ഞ് ജീപ്പില്‍ നിന്നും വനത്തില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്
ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായി നഗരസഭയില്‍ പ്രമേയം; സംസ്ഥാന സര്‍ക്കാര്‍ പുഃനപരിശോധന ഹര്‍ജി നല്‍കണമെന്ന് ഭരണപക്ഷം

Related Stories

No stories found.
logo
The Cue
www.thecue.in