‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ

സ്ത്രീധന കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നടക്കുന്ന ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യവുമായി നടന്‍ ടൊവീനോ തോമസ്. സ്ത്രീധന സമ്പ്രദായം കുറഞ്ഞു എന്ന് എല്ലാവരെയും പോലെ താനും വിചാരിച്ചിരുന്നെന്ന് ടൊവീനോ പറഞ്ഞു. പക്ഷെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ ഐഎഎസ് സ്ത്രീധനകൊലപാതകത്തേക്കുറിച്ച് പുറത്തുവിട്ട വിവരങ്ങള്‍ ഏതൊരു മനുഷ്യന്റെയും ചങ്ക് പൊള്ളിക്കേണ്ടതും, മനസാക്ഷിയെ കുത്തിനോവിക്കേണ്ടതുമാണ്. പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികള്‍ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വര്‍ണ്ണിക്കുന്ന നാട്ടില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുളില്‍ 203 സ്ത്രീകള്‍, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം നിരപരാധികളായ 16 സ്ത്രീകള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടെന്ന് ടൊവീനോ ചൂണ്ടിക്കാട്ടി.

ഈ കൊലപാതകങ്ങള്‍ ഒന്നും വാര്‍ത്താപ്രാധാന്യം നേടുകയോ നമ്മുടെ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല. ദേശീയ ശരാശരി പ്രകാരം മണിക്കൂറീല്‍ ഒരു സ്ത്രീവീതം സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. അവരാരും വെറും സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറം നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നതുപോലും ഇല്ല.

ടൊവീനോ

സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെ പിന്തുണക്കുകയാണെന്ന് ടൊവീനോ വ്യക്തമാക്കി. ട്രോള്‍ ഗ്രൂപ്പായ ഐസിയുവും വനിതാ ശിശുക്ഷേമവകുപ്പും ചേര്‍ന്ന് നടത്തിയ സ്ത്രീധന വിരുദ്ധ ക്യാംപെയ്ന്‍ 43 ലക്ഷം പേരിലെത്തിയത് നടന്‍ ചൂണ്ടിക്കാട്ടി.

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ
സബ്‌സിഡി ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റു; 26 മാവേലി സ്റ്റോര്‍ മാനേജര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

നവംബര്‍ 26ന് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജില്‍ വച്ച് നടക്കുന്നുണ്ട്. സ്ത്രീധനരഹിതമായി വിവാഹം കഴിച്ച ദമ്പതികളുടെ ഒത്തുചേരലും ഇതിന്റെ ഭാഗമായി നടക്കുന്നു. പരിപാടിയില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് താനും പങ്കെടുക്കുന്നുണ്ടെന്നും എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് ടൊവീനോ പറഞ്ഞു.

ടൊവീനോയുടെ പ്രതികരണം

പ്രിയമുള്ളവരേ,
ഏതാനും വർഷം മുൻപുവരെ നമ്മുടെ പത്രമാധ്യമങ്ങളിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന വാർത്തയാണ് സ്ത്രീധന പീഡനം, യുവതി മരിച്ചു എന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചും മണ്ണെണ്ണയിൽ കുതിർന്നും, ഒരു മുഴം കയറിന്റെയോ സാരിയുടെയോ തുമ്പിലും ആയി എത്രയോ നിരപരാധികളായ സ്‌ത്രീകളുടെയാണ് ജീവൻ ഹോമിക്കപ്പെട്ടത്? സ്ത്രീധനത്തിന്റെ പേരിൽ മരണപ്പെട്ട സ്ത്രീകൾ എല്ലാവരും നിഷ്ടൂരമായി കൊല്ലപ്പെട്ടവരാണ്. സ്ത്രീധന മരണങ്ങളല്ല സ്ത്രീധനകൊലപാതകങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോൾ പത്രങ്ങളിൽ അധികം വാർത്തകൾ ഒന്നും കാണാറില്ല. അതിനാൽതന്നെ സ്ത്രീധന സമ്പ്രദായം കുറഞ്ഞു എന്ന് എല്ലാവരെയും പോലെ ഞാനും വിചാരിച്ചിരുന്നു, കുറഞ്ഞപക്ഷം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ എങ്കിലും. സ്ത്രീധന നിരോധന അവബോധത്തിനായി ഒരു ദിനം തന്നെ വർഷങ്ങളായി ആചരിക്കപ്പെടുന്ന നാട്ടിൽ സ്ത്രീധന സമ്പ്രദായം കുറയേണ്ടതല്ലേ? കുറഞ്ഞപക്ഷം കൊലപാതകങ്ങൾ എങ്കിലും?

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ
ഷഹ്‌ലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സി രവീന്ദ്രനാഥ് ; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി 

ഈ വർഷത്തെ സ്ത്രീധന നിരോധന ദിനാചരണത്തിന്റെ സംഘാടനത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർടിവി അനുപമ ഐഎഎസ് സംസാരിച്ച സമയത്ത്, അവർ പറഞ്ഞ കാര്യം ഏതൊരു മനുഷ്യന്റെയും ചങ്ക് പൊള്ളിക്കേണ്ടതും, മനസാക്ഷിയെ കുത്തിനോവിക്കേണ്ടതുമാണ്. പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികൾ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വർണ്ണിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനുളിൽ ഇരുനൂറ്റിമൂന്ന് സ്ത്രീകൾ, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു . കഴിഞ്ഞ വർഷം മാത്രം പതിനാറ് നിരപരാധികളായ സ്ത്രീകൾ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. ഈ വിവരങ്ങൾ കേരള പോലീസിന്റെ ക്രൈം റെക്കാർഡ്സ് ബ്യൂറോ വെബ്സൈറ്റിൽ ലഭ്യവുമാണ്. സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങൾ നടന്നിരിക്കുന്നത്.
മാധ്യമങ്ങളിൽ പ്രാദേശിക വാർത്താ പേജിൽ ഒറ്റക്കോളം വാർത്തയ്ക്കപ്പുറം വാർത്താപ്രാധാന്യം നേടുകയോ നമ്മുടെ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല ഈ കൊലപാതകങ്ങൾ ഒന്നും. ദേശീയ ശരാശരി പ്രകാരം മണിക്കൂറീൽ ഒരു സ്ത്രീവീതം സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്. അവരാരും വെറും സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നതുപോലും ഇല്ല.

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ
‘നോവലെഴുത്ത് നിര്‍ത്തുന്നു’; ഇപ്പോഴത്തേത് തീര്‍ന്നാല്‍ പുതിയത് ഉണ്ടാകില്ലെന്ന് സി രാധാകൃഷ്ണന്‍ 

ഈ വർഷം മുതൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ നിന്ന് സ്ത്രീധനസമ്പ്രദായത്തെ ഇല്ലാതാക്കാൻ സംസ്ഥാനസർക്കാർ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. സ്ത്രീധന സമ്പ്രദായത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുകാട്ടാൻ ഇന്റർനാഷണൽ ചളു യൂണിയന്റെ (ICU) സഹകരണത്തോടെ വനിതാ ശിശു വികസന ഡയക്ടറേറ്റ് ട്രോൾ-മീം ക്യാമ്പെയിനും നടത്തിയിരുന്നു. ഓൺലൈൻ സമൂഹം പ്രസ്തുത പ്രചരണം സർവ്വത്മനാ സ്വാഗതം ചെയ്തെന്നും, സ്ത്രീധനത്തിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങൾ സ്ത്രീധന വിരുദ്ധ സന്ദേശങ്ങൾ ഉക്കൊള്ളുന്ന ട്രോളുകൾ വ്യാപകമായി ഷെയർ ചെയ്തു എന്നുള്ളതും വളരെ അഭിനന്ദനാർഹമായ കാര്യമാണ്. റീച്ച് ഡാറ്റ പ്രകാരം നാല്പത്തിമൂന്ന് ലക്ഷം ആൾക്കാരിലേക്ക് പ്രസ്തുത ക്യാമ്പെയ്ൻ എത്തിച്ചേർന്നിട്ടുണ്ട്.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ
‘അദ്ദേഹത്തെ സ്‌നേഹിച്ചു, പക്ഷേ തിരിച്ചുകിട്ടിയത് ഇതാണ്’; ചതിയ്ക്കപ്പെട്ടെന്നും കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്നും സുപ്രിയ സുലെ 

വിവാഹം കച്ചവടമല്ലെന്നും സ്ത്രീകൾ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികൾ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയർത്തിപ്പിടിച്ചുകൊണ്ട് നവംബർ 26ന് ഈ വർഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിൽ വച്ച് നടക്കുകയാണ്. സ്ത്രീധനരഹിതമായി വിവാഹം കഴിച്ച ദമ്പതികളുടെ ഒത്തുചേരലും ഇതിന്റെ ഭാഗമായി നടക്കുന്നു. പരിപാടിയിൽ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സന്ദേശം ഉൾക്കൊണ്ട് ഞാനും പങ്കെടുക്കുന്നുണ്ട്. സാധിക്കുന്നവർ എല്ലാം അന്നേദിവസം അഹല്യ ക്യാമ്പസിലെ അവാച് ഓഡിറ്റോറിയത്തിൽ എത്തിച്ചേരാൻ ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം
ടൊവീനോ തോമസ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ
പ്വൊളി മൈന്‍ഡ്‌ @ 86; തഗ് ലൈഫ് അമ്മാമ്മ

Related Stories

No stories found.
logo
The Cue
www.thecue.in