‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 

‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 

രണ്ട് കട്ടന്‍ചായയ്ക്ക് ജിഎസ്ടിയടക്കം 92 രൂപ ഈടാക്കിയെന്ന് കോഴിക്കോട്ടെ ഹോട്ടലിനെതിരെ അഭിഭാഷകന്റെ പരാതി. ഗുജറാത്തി സ്ട്രീറ്റില്‍ ബീച്ചിനടുത്തായുള്ള ഗുദാം കഫേ ഹോട്ടലിനെതിരെ അഡ്വ, എംപി ശ്രീജിത്ത് കുമാറാണ് രംഗത്തെത്തിയത്. രണ്ട് കട്ടന്‍ ചായയ്ക്ക് 80 ഉം ജിഎസ്ടിയായി 12 ഉം അടക്കം 92 രൂപ ഈടാക്കിയെന്ന് ശ്രീജിത്ത് ദ ക്യുവിനോട് പറഞ്ഞു. ജിഎസ്ടി ബില്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല,പകരം സാദാ ബില്ലില്‍ തുക എഴുതി നല്‍കുകയായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു. കമ്പ്യൂട്ടര്‍ കേടാണെന്നാണ് പറഞ്ഞത്. എന്നാല്‍ മാനുവല്‍ ബില്‍ ചോദിച്ചപ്പോള്‍ തീര്‍ന്നുപോയെന്നായിരുന്നു മറുപടിയെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. ജിഎസ്ടിയുടെ പേരില്‍ സ്ലിപ്പ് എഴുതി പണം തട്ടുന്ന നെറികേടാണ് ഹോട്ടലിന്റേതെന്നാണ് ശ്രീജിത്തിന്റെ ആരോപണം.

‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 
രണ്ട് പഴത്തിന് 442 രൂപ ചുമത്തിയ ഹോട്ടലിന് 25,000 രൂപ പിഴ ; നികുതിയില്ലാത്ത പഴത്തിന് ഈടാക്കിയത് 18 % ജിഎസ്ടി 

ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബില്‍ഡിംഗിനകത്തെ ഹോട്ടലില്‍ ഫാന്‍ മാത്രമുള്ളിടത്ത് മരക്കസേരയില്‍ ഇരുന്ന് കുടിച്ച കട്ടന്‍ ചായയ്ക്കാണ് 92 രൂപ ഈടാക്കിയത്. കട്ടനില്‍ പുതിനയില ഇട്ടതിനും കൂടെ രണ്ട് ആരോ റൂട്ട് ബിസ്‌കറ്റ് തന്നതിനും എങ്ങിനെയാണ് 40 രൂപ ഈടാക്കാനാവുകയെന്നും ശ്രീജിത്ത് ചോദിക്കുന്നു. ഭക്ഷണസാധനങ്ങളുടെ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയോ അല്ലെങ്കില്‍ എല്ലാ ടേബിളുകളിലും മെനു നല്‍കുകയോ ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ടേബിളില്‍ മെനു നല്‍കിയിരുന്നില്ല. കട്ടന് 40 രൂപയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ കുടിക്കുമായിരുന്നില്ല. ഒടുവില്‍ ബില്‍ തുക കേട്ട് പരാതി പറഞ്ഞപ്പോള്‍ മാത്രമാണ് ക്യാഷ് കൗണ്ടറില്‍ നിന്ന് ബുക്ക്‌ലെറ്റ് എടുത്ത് കാണിച്ചതെന്നും ശ്രീജിത്ത് വിശദീകരിക്കുന്നു. കടയില്‍വെച്ചുതന്നെ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറെയും ലൈസന്‍സിങ് അതോറിറ്റിയിലെ ചിലരെയും ബന്ധപ്പെട്ടതോടെ തെറ്റ് അവരുടെ ഭാഗത്താണെന്ന് ഹോട്ടലുടമ സമ്മതിച്ചതാണ്. ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി ഈടാക്കുകയും ഹോട്ടല്‍ അത് ഫയല്‍ ചെയ്യാതിരിക്കുകയുമാണെന്നാണ് മനസ്സിലാകുന്നത്. ഹോട്ടലിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ശ്രീജിത്ത് ദ ക്യുവിനോട് പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച് ശ്രീജിത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 
‘കല്ലും കുറുവടിയുമായെത്തി’; അടിയ്ക്കും വിവാദത്തിനും പിന്നാലെ സിപിഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസ്

ശ്രീജിത്ത് കുമാറിന്റെ പോസ്റ്റ്

#2കട്ടൻചായ, #വില92രൂപ,,,
കട്ടൻ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര.1 കട്ടൻ ചായ 40 രൂപ 2 കട്ടൻ ചായ 80, +GST 12 രൂപ = 92.നേരത്തെ പറയാമായിരുന്നു, എങ്കിൽ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യൻമാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവർ വന്നാൽ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണന്നും ബഹുമാന്യനായ മുതലാളിയുടെ മറുപടി. വിലവിവരപട്ടിക പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതു കണ്ടെങ്കിലും മനസ്സിലാക്കാമായിരുന്നു, ഇവിടെ അതും ഇല്ലല്ലോ എന്നു പറഞ്ഞപ്പോ,,,അതിന്റെ ആവശ്യമില്ല, ഇവിടെ മെനു കാർഡ് ഉണ്ടന്നായി മുതലാളി, എന്നിട്ട് Cash Counter ൽ നിന്നും ഒരു ചെറിയ Booklet എടുത്ത് അത് നിവർത്തി കാണിക്കാൻ തുടങ്ങി,,,
ഇത് ആരും കാണിച്ചില്ലന്നും, ഒരൊറ്റ ടേബിളിൽ പോലും മെനു കാർഡ് ഇല്ലന്നും പറഞ്ഞപ്പോ, അത് ചോദിച്ച് വാങ്ങി വില മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണന്ന നിലയിലായി മുതലാളിയുടെ സംസാരം.കട്ടൻ ചായക്ക് ഇവർ വാങ്ങുന്ന 44+GST ചെറിയ തുകയാണന്നും ബീച്ചിൽ കടലിനോട് ചേർന്ന് നിർമ്മിച്ച 'കടലാസ് ' എന്ന കടയിൽ 60 രൂപയാണ് ചായക്കെന്നും, കോഴിക്കോട് ചായയുടെ വില ഇത്രയൊക്കെ വരുമെന്നും, സൗത്ത് ബീച്ചിൽ അയാളുടെ കടയുടെ മതിലിനപ്പുറത്ത് വർഷങ്ങളോളം താമസക്കാരനായിരുന്ന, ഇപ്പോഴും, രാവും പകലും സൗത്ത് ബീച്ചിൽ ചിലവഴിക്കുന്ന, കോഴിക്കോട്ടങ്ങാടിയിൽ ജീവിക്കുന്ന എന്നെയും, അയാളുടെ കടയുടെ പുറകിലെ കുറ്റിച്ചിറക്കാരനായ, നാട്ടുകാരനായ അബ്ദുള്ള മാളിയേക്കലിനെയും, കോട്ടയംകാരനായ മുതലാളി, പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,,
GST അടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, തറപ്പിച്ച് ഒരു കാര്യം കൂടി പറഞ്ഞു. ഇവിടെ ഇങ്ങനെയാണ്, അതിന് നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ അത് ചെയ്തോളൂ,,,,അത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ വിശധമായി ഒന്ന് മനസ്സിലാക്കാമെന്ന് കരുതി.
GST അടച്ച ബിൽ ചോദിച്ചപ്പോൾ, System കേടാണത്രെ, Manual Bill ചോദിച്ചപ്പോൾ Order എടുക്കുന്ന Pocket Book ൽ ബില്ലെഴുതി കാണിച്ചു തന്നു, അതിൽ കടയുടെ പേരോ, GST നമ്പറോ, കാർബൺ പതിപ്പോ, ബിൽ നമ്പറോ ഒന്നും തന്നെ ഇല്ല, ആ Book മറിച്ചു നോക്കിയപ്പോ ഭക്ഷണത്തിന്റെ അറവ് വിലക്കൊപ്പം ഒരു പാട് പേർക്ക് GST എഴുതി പണം കൈപ്പറ്റിയിരിക്കുന്നതും കാണാൻ കഴിഞ്ഞു,,
വില വിവര പട്ടികയെയും, GSTയെയും കുറിച്ചുള്ള സംശയങ്ങൾ ഒന്നുകൂടി തീർക്കാം എന്നു കരുതി, കട മുതലാളിയുടെ മുമ്പിൽ വച്ചു തന്നെ ലൈസൻസിംഗ് അതോറിറ്റിയിലെ ചിലരെയും, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ സാറിനെയും വിളിച്ച് സംസാരിച്ചു.Customer കാണുന്ന തരത്തിൽ വില വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ നിയമ നിഷ്കർഷതയെ കുറിച്ചും, GST നിയമപരമായി കൈപ്പറ്റേണ്ടതിന്റെ രീതികളെ കുറിച്ചും സംസാരിച്ച അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. നടപടി അതൊരു പ്രയാസമുള്ള കാര്യമാണങ്കിലും, പറ്റുന്നത് ചെയ്യാൻ മുതലാളി പറഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും,,,
അതുവരെ തർക്കിച്ച, ചെയ്ത തെറ്റിനെ ന്യായീകരിച്ച മുതലാളി പോരാൻ നേരത്ത് വന്ന് 99% തെറ്റ് മൂപ്പരുടെ ഭാഗത്താണന്നായി,,,
ബാക്കി 1% ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് എന്താണാവോ,,,?
നിങ്ങളുടെ കടയിൽ ചായ കുടിക്കാൻ കയറിയതോ,,,? പ്രിയപ്പെട്ട മുതലാളി ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നന്ന്,
കോഴിക്കോടിന് ഒരു ഭക്ഷണ സംസ്കാരമുണ്ട്,,,
മനസ്സുനിറക്കുന്ന ആദിത്യ മര്യാദയുടെയും, സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, മാന്യതയുടെതും കൂടിയാണത്,,,
പണം പിഴിഞ്ഞെടുക്കുക എന്നതിനപ്പുറത്ത്, ഭക്ഷണം കഴിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമാണ് വലുത്, അതിന് വേണ്ടി ആളുകളെ സ്നേഹത്തോടെ ഊട്ടുന്നവരാണ് കോഴിക്കോട്ടുകാർ,,, ഇപ്പോഴും 2 രൂപക്കും 5 രൂപക്കും ചായ നൽകുന്നവരുണ്ട് കോഴിക്കോട്.രുചിയും, വൈവിദ്യവും, മര്യാദയുമാണ്, ഭക്ഷണത്തിന്റെയും റസ്റ്റോറന്റുകളുടെയും നഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടികൊടുത്തത്,,,
അത് നശിപ്പിക്കരുത്.പണമുണ്ടാക്കിക്കോളൂ അതിന് പറ്റിയ സ്ഥലം കൂടിയാണ് കോഴിക്കോട്.പക്ഷെ, ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബിൽഡിംഗിനകത്തെ ചായക്കടയിൽ ഒരു AC പോലും ഇല്ലാതെ, പഴയ മരക്കസാരയിൽ ഫാനിനു കീഴെ ഇരുന്നു കുടിച്ച 2 കട്ടൻ ചായക്ക് 92 രൂപ വാങ്ങിക്കുന്ന, GST യുടെ പേരിൽ Slip എഴുതി പണം തട്ടുന്ന നെറികേട്, അത് ശരിയല്ല, മര്യാദയല്ല.അത് അംഗീകരിക്കാൻ കഴിയില്ല. താങ്കളെ പോലുള്ളവർ ചെയ്യുന്നത്, കോഴിക്കോടിന്റെ നന്മക്ക് മുകളിൽ, ഭക്ഷണ പെരുമക്ക് മുകളിൽ കരി വാരി തേക്കുക കൂടിയാണ്.അതു കൊണ്ട് മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്.

‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 
ചാണകവെള്ളം തളിച്ചത് പട്ടികജാതിക്കാരി ആയതിനാൽ’; യൂത്ത് കോൺഗ്രസിന്റെ ജാതീയ അധിക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഗീതാ ഗോപി 

എന്നാല്‍ കമ്പ്യൂട്ടര്‍ കേടായതിനാലാണ് ജിഎസ്ടി ബില്‍ നല്‍കാന്‍ സാധിക്കാതിരുന്നതെന്ന് ഹോട്ടലുടമകളില്‍ ഒരാളായ സിപി റഫീഖ് ദ ക്യുവിനോട് പറഞ്ഞു. മാനുവല്‍ ബില്‍ ഇല്ലേ എന്ന ചോദ്യത്തിന് അടിക്കാന്‍ കൊടുത്തത് കിട്ടിയില്ലെന്നാണ് വിശദീകരണം. മുന്‍പും ഇത്തരത്തില്‍ സാദാ ബില്‍ കൊടുത്തെന്ന ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് കൊടുത്തിട്ടുണ്ടാകാം എന്നും ഇദ്ദേഹം പറയുന്നു. കമ്പ്യൂട്ടര്‍ കേടാവുകയും മാനുവല്‍ ബില്‍ തീര്‍ന്നുപോവുകയും ചെയ്താല്‍ സാദാ ബില്‍ കൊടുത്തിട്ടുണ്ടാകുമെന്നാണ് വിശദീകരണം. പരാതിപ്പെട്ടയാള്‍ക്ക് സാദാ കട്ടന്‍ അല്ല നല്‍കിയതെന്നും പുതിയിന ചേര്‍ത്തതാണെന്നും അതിനൊപ്പം 2 ആരോ റൂട്ട് ബിസ്‌കറ്റുകള്‍ കൊടുത്തിരുന്നുവെന്നും റഫീഖ് പറഞ്ഞു.

‘2 കട്ടന്‍ചായയ്ക്ക് 92, ജിഎസ്ടി ബില്‍ നല്‍കാതെ തട്ടിപ്പെന്നും’ അഭിഭാഷകന്‍; കംപ്യൂട്ടര്‍ കേടായെന്നും ബില്‍ തീര്‍ന്നുപോയെന്നും ഹോട്ടല്‍ 
ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 കാരനായ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു 

ഗുദാം കഫേ (ഹൗസ് ഓഫ് സ്പാരോസ്) എന്നത് സാദാ ഹോട്ടലല്ല,ഹെറിറ്റേജ് മോഡലില്‍ പ്രത്യേക ആംബിയന്‍സ് ഒരുക്കിയതാണ്. എസി മുറിയും ആര്‍ട്ട് ഗ്യാലറയും ആന്റിക് ഷോപ്പും മികച്ച ഇന്റീരിയറും ഒക്കെയുണ്ട്. അതുകൊണ്ടാണ് ചെലവേറുന്നതെന്നും ഇദ്ദേഹം പറയുന്നു.ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് അറിയാത്തവരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്.മതിയായ രേഖകളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു. അതേസമയം സാദാ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഇത്രയും തുക ഈടാക്കുകയും ജിഎസ്ടി ബില്‍ നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in