'ഒഴിവാക്കുന്നത് പതിവ് ശീലം', ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനത്തില്‍ മാറ്റിനിര്‍ത്തിയെന്ന് സിപിഐ

'ഒഴിവാക്കുന്നത് പതിവ് ശീലം', ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനത്തില്‍ മാറ്റിനിര്‍ത്തിയെന്ന്
സിപിഐ

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് അനാച്ഛാദനം ചെയ്ത ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി സിപിഐ. ഗുരുദേവന്‍ ഉയര്‍ത്തി പിടിച്ച ആശയങ്ങള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാര്‍ട്ടി ഉള്‍പ്പെട്ട ഗവണ്‍മെന്റുകളും. എന്നാല്‍ സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണെന്നും സിപിഐ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവര്‍ ഓര്‍മിക്കേണ്ടതാണെന്നും പ്രസ്താവന.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന്‍ എം എല്‍ എ ഉള്‍പ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നും സിപിഐ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ എമര്‍ജന്‍സി മന്ദിരത്തിന്റെയും ലൈഫ് മിഷന്‍ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയില്‍ വിവിധ തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.

സി.പി.ഐ പ്രസ്താവന

കേരള നവോത്ഥാനത്തിന്റെ മുൻനിര നായകനായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് ഇന്ന് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഗുരുദേവൻ ഉയർത്തി പിടിച്ച ആശയങ്ങൾ ആധുനിക കേരളത്തിൽ പ്രാവർത്തികമാക്കുന്നതിനുളള മുൻകൈ പ്രവർത്തനങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാർട്ടി ഉൾപ്പെട്ട ഗവൺമെൻ്റുകളും. എന്നാൽ സർക്കാർ പരിപാടികളിൽ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരൻ എം എൽ എ ഉൾപ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉൾപ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.

ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണ്ടതാണ്.

ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തി പിടിച്ച് നവീന കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി യാണെന്നുളത് ചരിത്രം അടയാള പെടുത്തിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒഴിവാക്കുന്നത് പതിവ് ശീലം', ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനത്തില്‍ മാറ്റിനിര്‍ത്തിയെന്ന്
സിപിഐ
കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്

‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്. 1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാഛാദനം ചെയ്തത്

'ഒഴിവാക്കുന്നത് പതിവ് ശീലം', ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനത്തില്‍ മാറ്റിനിര്‍ത്തിയെന്ന്
സിപിഐ
'സംരക്ഷിക്കേണ്ട പൊലീസ് സദാചാര പൊലീസായെന്ന് യുവതി; എവി ജോര്‍ജ്ജ് പൂര്‍വ്വവൈരാഗ്യം തീര്‍ക്കുകയാണെന്ന് ഉമേഷ് വള്ളിക്കുന്ന്

Related Stories

No stories found.
logo
The Cue
www.thecue.in