സന്ദേശത്തിന് മുഖംമൂടിയണിഞ്ഞ വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു, ശ്യാംപുഷ്‌കരനോടുള്ള വിയോജിപ്പ് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി

സന്ദേശത്തിന് മുഖംമൂടിയണിഞ്ഞ വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു, ശ്യാംപുഷ്‌കരനോടുള്ള വിയോജിപ്പ് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ അഭിമുഖത്തില്‍ സന്ദേശം എന്ന സിനിമക്കെതിരെ കമ്യൂണിസ്റ്റുകാരില്‍ നിന്ന് വിമര്‍ശനവും ഭീഷണിക്കത്തും വന്നിരുന്നുവെന്നും കോണ്‍ഗ്രസുകാര്‍ അനങ്ങിയില്ലെന്നും പരാമര്‍ശമുണ്ടായിരുന്നു. സത്യന്‍ അന്തിക്കാടിനെയും സന്ദേശം സിനിമയെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും നാടകപ്രവര്‍ത്തകനുമായ ഹരീഷ് പേരടി. മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്...അത് ആര്‍ക്കും പറ്റും...പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുതെന്ന് ഹരീഷ് പേരടി. സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍...സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു

ഹരീഷ് പേരടിയുടെ പോസ്റ്റ്

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്...അത് ആര്‍ക്കും പറ്റും...പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരന്‍മാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരന്‍ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍...സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു...

സന്ദേശത്തിന് മുഖംമൂടിയണിഞ്ഞ വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു, ശ്യാംപുഷ്‌കരനോടുള്ള വിയോജിപ്പ് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി
സന്ദേശം ഇറങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് മാത്രം ഭീഷണിക്കത്തും വിമര്‍ശനവുമെന്ന് സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്

ശ്രീനിവാസന്‍ എഴുതി ഞാന്‍ സംവിധാനം ചെയ്ത 'സന്ദേശം' എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും ഒരേപോലെ ഞങ്ങള്‍ അതില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റുകാരില്‍നിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ഭീഷണിക്കത്തുകള്‍ വന്നു. എന്നാല്‍, കോണ്‍ഗ്രസുകാര്‍ അനങ്ങിയില്ല. ?

ഉമ്മന്‍ചാണ്ടിയുടെ ഉത്തരം

കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട്‌ തടയും. തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് ഞങ്ങൾ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി. എന്നാൽ, പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്ദേശത്തിന് മുഖംമൂടിയണിഞ്ഞ വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു, ശ്യാംപുഷ്‌കരനോടുള്ള വിയോജിപ്പ് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി
എന്തുകൊണ്ട് ഫോക്‌സ് വാഗന്‍ ടിഗ്വാന്‍? ഇന്ത്യന്‍ നിരത്തുകളെ കീഴടക്കുന്ന പ്രിമിയം എസ് യു വി

Related Stories

No stories found.
logo
The Cue
www.thecue.in