'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്

'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്

മിന്നല്‍ മുരളി ഷൂട്ടിംഗിനായി നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത രാഷ്ട്രീയ ബജ്‌റംഗ്ദളിനെതിരെ നിയമനടപടിയെന്ന് ടൊവിനോ തോമസ്. കാലടി മണപ്പുറത്ത് 50 ലക്ഷത്തിലേറെ മുടക്കി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ആണ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ കൂടവും കമ്പി വടികളും ഉപയോഗിച്ച് നശിപ്പിച്ചത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്.. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് ടൊവിനോ തോമസ് പറയുന്നു

ടൊവിനോ തോമസിന്റെ പ്രതികരണം

മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും , ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്.. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായി തകര്‍ക്കുന്ന ചിത്രങ്ങളാണ് എ എച്ച് പി നേതാവ് ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്ന ചിത്രം ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയുടെ രണ്ടാം ഘട്ട ചിത്രീകരണമാണ് മണപ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത്. ചിത്രീകരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്ന് ഹരി പാലോട് പറയുന്നു.

സിനിമാ സെറ്റ് തകര്‍ക്കുകയും വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്
ടൊവിനോ ചിത്രത്തിന്റെ 50 ലക്ഷത്തിന്റെ സെറ്റ് നശിപ്പിച്ചത് രാഷ്ട്രീയ ബജ്‌റംഗ്ദള്‍, അമ്പലത്തിനടുത്ത് പള്ളി സെറ്റിടേണ്ടെന്ന വിചിത്രവാദം
'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്
സംഘതീവ്രവാദികളെ തടയണം, ഈ ഭീകരപ്രവര്‍ത്തനത്തെ മലയാള സിനിമ ഒറ്റക്കെട്ടായി നേരിടും
'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്
ക്ഷേത്രത്തിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങി,ചെന്നൈയില്‍ നിന്ന് ആളുകളെ എത്തിച്ച് പണിതത്; ഭീമമായ നഷ്ടമെന്ന് സോഫിയാ പോള്‍
'വര്‍ഗീയവാദികള്‍ പറയുന്ന കാരണം ഈ നിമിഷം വരെ മനസിലായില്ല, ഒരു പാട് വിഷമമുണ്ട്, അതിലേറെ ആശങ്കയും'; നിയമനടപടിയെന്ന് ടൊവിനോ തോമസ്
കേരളത്തിലാണ്, നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷര്‍ ഉറക്കം ഉണരുന്നത് നന്ന്, ക്രിമിനല്‍ പ്രവര്‍ത്തനമെന്ന് ഡോ.ബിജു

Related Stories

No stories found.
logo
The Cue
www.thecue.in