'വാരിയംകുന്നന്‍, പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി; നിര്‍മ്മാതാക്കളുമായി ഭിന്നത

variyamkunnan
variyamkunnan

'മലബാര്‍ കലാപം' പശ്ചാത്തലമാക്കി ആഷിക് അബു സംവിധാനം ചെയ്യാനിരുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ അനിശ്ചിതത്വത്തില്‍. സിനിമയില്‍ നിന്ന് പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഏഴ് മാസം മുമ്പ് തന്നെ പൃഥ്വിരാജും ആഷിക് അബുവും കഴിഞ്ഞ വര്‍ഷം തന്നെ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നുവെന്നാണ് അറിയുന്നത്.

വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രൊജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രൊജക്ട് അന്ന് ഉപേക്ഷിച്ചിരുന്നതെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. വാരിയംകുന്നന്‍ 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദ് ക്യാമറയും.

variyamkunnan
'നല്ല സ്‌ക്രിപ്റ്റ് ഉണ്ടേല്‍ ഞാന്‍ സിനിമ ചെയ്യാം', വാരിയംകുന്നനില്‍ നിന്ന് മാറരുതെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി റമീസ്
variyamkunnan
എനിക്ക് തുടക്കം മുതൽ അവസാനം വരെ സ്‌ക്രിപ്റ്റ് പറയാൻ പറ്റുന്ന സിനിമ, ഡ്രീം പ്രോജക്ടിനെ കുറിച്ച് പൃഥ്വിരാജ്

സിനിമ ഉപേക്ഷിക്കണമെന്നും പുറത്തിറക്കിയാല്‍ പ്രതിഷേധിക്കുമെന്നും സംഘപരിവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി-ആര്‍.എസ്.എസ് നേതാക്കള്‍ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരുന്നു.

variyamkunnan
വാരിയംകുന്നന്‍ മലപ്പുറം ചെഗുവേര, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ മാപ്പിള കലാപം

വാരിയംകുന്നന്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ആഷിക് അബു പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ആസ്പദമാക്കി ഇതേപേരിലുള്ള സിനിമ പ്രഖ്യാപിച്ചതെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബന്‍, റിമ ലീന രാജന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് നീലവെളിച്ചത്തിലെ അഭിനേതാക്കള്‍. ബഷീറിന്റെ 113ാം ജന്മദിനത്തിലാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ വാരിയംകുന്നന്‍ ഉപേക്ഷിച്ചത് സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശങ്കു.ടി ദാസ് ഉള്‍പ്പെടെയുള്ളവരുടെ വാദം. വാരിയംകുന്നന്‍ സിനിമ ചെയ്യുന്നതില്‍ ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു സിപിഎമ്മിനകത്ത് നിന്നും എതിര്‍പ്പ് നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആഷിക് അബുവും പൃഥ്വിരാജ് സുകുമാരനും പിന്‍മാറിയ സാഹചര്യത്തില്‍ മറ്റൊരു ടീമുമായി സിനിമയുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുക്കളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

variyamkunnan
നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
variyamkunnan
'ചന്ദ്രിക'യിലെ എതിര്‍പ്പില്‍ അവസാനിപ്പിച്ച മാപ്പിള ലഹള, നവോദയയും ജിജോയും ആലോചിച്ച സിനിമയെക്കുറിച്ച് സിബി മലയില്‍
variyamkunnan
പിന്‍മാറ്റം താല്‍ക്കാലികം, വാരിയംകുന്നന്‍ ഉണ്ടെങ്കില്‍ തിരക്കഥാകൃത്തായി ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസം: റമീസ്

Related Stories

No stories found.
logo
The Cue
www.thecue.in