കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി സ്ഥിരീകരണം

കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി സ്ഥിരീകരണം

ഇന്തോനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. ജാവ കടലില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

വിമാനത്തിലുണ്ടായിരുന്നവരെല്ലാം അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 50 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും, റഡാറില്‍ നിന്ന് അപ്രത്യക്ഷമായി കടലില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തര്‍ന്നുവീണതെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കാര്യ മാധ്യമങ്ങളോട് പറഞ്ഞു. പത്തിലേറെ കപ്പലുകള്‍ അപകട സ്ഥലത്ത് തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.

Body Parts Found At Indonesian Plane Crash Site

Related Stories

No stories found.
logo
The Cue
www.thecue.in