ബിഹാറില്‍ എന്‍.ഡി.എക്ക് ഭരണത്തുടര്‍ച്ച; സ്വന്തമാക്കിയത് 125 സീറ്റുകള്‍, ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷി

ബിഹാറില്‍ എന്‍.ഡി.എക്ക് ഭരണത്തുടര്‍ച്ച; സ്വന്തമാക്കിയത് 125 സീറ്റുകള്‍, ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷി

ഇരുപതുമണിക്കൂറോളം നീണ്ട സസ്‌പെന്‍സിനൊടുവില്‍ ബിഹാറില്‍ ഭരണത്തുടര്‍ച്ച സ്വന്തമാക്കി എന്‍.ഡി.എ. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം സ്വന്തമാക്കിയത്. ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്.

ആര്‍.ജെ.ഡി 75 സീറ്റില്‍ വിജയിച്ചപ്പോള്‍, 74 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 43 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമൊതുങ്ങി. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) എന്നീ കക്ഷികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 16 ഇടത്തും വിജയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു. എന്‍.ഡി.എ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in