'മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നടന്നത് വന്‍ അഴിമതി', കെടി ജലീലിനെതിരെ പികെ ഫിറോസ്

'മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നടന്നത് വന്‍ അഴിമതി', കെടി ജലീലിനെതിരെ പികെ ഫിറോസ്

തിരൂരിലെ മലയാളം സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ നടന്നത് വന്‍ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കൊള്ളവിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നും, ഇതിനായി പണം അനുവദിച്ചത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ആണെന്നും ഫിറോസ് ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തുച്ഛമായ വിലയുള്ള 11 ഏക്കര്‍ ഭൂമി സെന്റിന് 1.6 ലക്ഷം രൂപ നിശ്ചയിച്ച് 17.6 കോടി രൂപയ്ക്കാണ് വാങ്ങാന്‍ തീരുമാനിച്ചത്. ഇടതുപക്ഷ എംഎല്‍എയുടെ ബന്ധുക്കളുടെയും, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഭൂമിയാണ് ഇങ്ങനെ വാങ്ങിയത്. ഈ ഭൂമിയില്‍ യാതൊരു നിര്‍മ്മാണവും നടത്താന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് ഈ ഭൂമി നിര്‍മ്മാണ യോഗ്യമാണെന്നായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് 17.6 കോടിയില്‍ 9 കോടി അനുവദിക്കുകയും ചെയ്തു', പികെ ഫിറോസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാളം സര്‍വ്വകലാശാലക്ക് തിരൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. തുച്ഛമായ വിലയുള്ള 11 ഏക്കര്‍ ഭൂമിക്ക് സെന്റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നിശ്ചയിച്ച് 17.6 കോടി രൂപക്കാണ് വാങ്ങാന്‍ തീരുമാനിച്ചത്. ആരുടെ കയ്യില്‍ നിന്നാണ് ഈ ഭൂമി വില കൊടുത്ത് വാങ്ങിയത് എന്ന് മനസ്സിലാക്കുമ്പോഴാണ് തട്ടിപ്പ് കൂടുതല്‍ വ്യക്തമാകുന്നത്.

വില നിര്‍ണ്ണയിക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് ഇതോടാപ്പം പോസ്റ്റ് ചെയ്യുന്നു. ഓരോരുത്തര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാം,

7. ഹബീബ്‌റഹ്മാന്‍- താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്റെ ജ്യേഷ്ഠന്റെ മകന്‍

8. അബ്ദുല്‍ ജലീല്‍- തിരൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗഫൂര്‍ പി.ലില്ലീസിന്റെ ജ്യേഷ്ഠന്‍

9. ജഷീദ് റഫീഖ്- ഗഫൂര്‍ പി. ലില്ലീസിന്റെ അനിയന്‍

10. മുഹമ്മദ് കാസിം- വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ജ്യേഷന്റെ മകന്‍

11. യാസിര്‍ - ഗഫൂര്‍ പി. ലില്ലീസിന്റെ ബിസിനസ് പാര്‍ട്ണര്‍

12.അബ്ദുസലാം- ഗഫൂര്‍ പി ലില്ലീസിന്റെ അനിയന്‍

13. ഇന്‍ജാസ്- ഗഫൂര്‍ പി.ലില്ലീസിന്റെ സഹോദരീ പുത്രന്‍

14. അബ്ദുല്‍ ഗഫൂര്‍- ഗഫൂര്‍ പി.ലില്ലീസ്

15. വെള്ളേക്കാട്ട് നിയാസ്- വി.അബ്ദുറഹ്മാന്‍ എം.എല്‍.എ യുടെ ജ്യേഷ്ഠന്റെ മകന്‍

ഇടതുപക്ഷ എം.എല്‍. എയുടെ ബന്ധുക്കളുടെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും അദ്ധേഹത്തിന്റെ ബന്ധുക്കളുടെയും ഭൂമിയാണ് കൊള്ള വിലക്ക് വാങ്ങിയിട്ടുള്ളത്. ഈ ഭൂമിയില്‍ യാതൊരു നിര്‍മ്മാണവും നടത്താന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് ഈ ഭൂമി നിര്‍മ്മാണ യോഗ്യമാണെന്നായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് 17.6 കോടിയില്‍ 9 കോടി അനുവദിക്കുകയും ചെയ്തു. ശ്രീ. കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായപ്പോഴാണ് പണമനുവദിച്ചത്.

ഇപ്പോള്‍ നാട്ടുകാരുടെ ആരോപണം കോടതി ശരി വെച്ചിരിക്കുകയാണ്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞതും സി.ആര്‍.ഇസെഡിലും ബഫര്‍ സോണിലും ഉള്‍പ്പെട്ടതുമായ ഭൂമിയില്‍ യാതൊരു വിധ നിര്‍മ്മാണവും സാധ്യമല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി പറഞ്ഞിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെ യൂത്ത് ലീഗ് പത്ര സമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു. അത്തരമൊരു ഭൂമിയാണ് സര്‍ക്കാര്‍ ഉയര്‍ന്ന വില നല്‍കി ഏറ്റെടുത്തിരിക്കുന്നത്.

ഈ അഴിമതിയില്‍ ശ്രീ. കെ.ടി ജലീലിനും സി.പി.എമ്മിനും എത്ര പങ്ക് ലഭിച്ചു എന്നത് അന്വേഷണത്തിലൂടെ മാത്രമേ ഇനി അറിയാനുള്ളൂ. മലപ്പുറത്ത് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പേയ്‌മെന്റ് സീറ്റിലൂടെ രംഗത്ത് വരുന്ന പണക്കാര്‍ക്ക് ഇത്തരം വഴികളിലൂടെ പണമുണ്ടാക്കാനുള്ള അവസരം പാര്‍ട്ടി നല്‍കുകയാണ്. ഹവാലപണക്കാരും സ്വര്‍ണ്ണക്കടത്തുകാരും റിയല്‍ എസ്റ്റേറ്റ് മാഫിയയും ഈ നാട് വിറ്റ് തുലക്കുന്നതിന് മുമ്പ് ഈ സര്‍ക്കാറിനെ താഴെ ഇറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in