അനീഷ് പി രാജനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം, ഇത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഉദ്യോഗസ്ഥര്‍

അനീഷ് പി രാജനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം, ഇത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഉദ്യോഗസ്ഥര്‍

കൊച്ചി കസ്റ്റംസ് പ്രവന്റീവ് വിഭാഗത്തിലെ ജോയിന്റ് കമ്മീഷണറായിരുന്ന അനീഷ് പി രാജനെ സ്ഥലം മാറ്റിയതിനെതിരെ ഉദ്യോഗസ്ഥരുടെ പ്രതിഷേധം. ജോലിയെയും സഹപ്രവര്‍ത്തകരെയും നൂറു ശതമാനം സ്‌നേഹിക്കുകയും വകുപ്പിന് നേട്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ മാറ്റിയത് എന്ത് ന്യായീകരണം പറഞ്ഞാലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കുറിച്ചു. സ്വര്‍ണക്കടത്ത് കേസിലെ 14 പ്രതികളെ ഇത്രയും വേഗം പിടിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് വൃത്തികെട്ട രാഷ്ട്രീയമാണെന്നായിരുന്നു മറ്റൊരു പ്രതികരണമെന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകളാകാനാണ് ഉദ്യോഗസ്ഥരുടെ വിധിയെന്നായിരുന്നു മറ്റൗരു പ്രതികരണം. രാഷ്ട്രീയം പിടിമുറുക്കിയാല്‍ എങ്ങനെ ജോലി ചെയ്യാന്‍ കഴിയുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നുണ്ട്.

അനീഷ് പി രാജനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം, ഇത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഉദ്യോഗസ്ഥര്‍
ബിജെപി നേതാക്കളുടെ മുന്നറിയിപ്പിന് പിന്നാലെ സ്ഥലംമാറ്റം, അനീഷ് പി രാജന്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍

സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ അനീഷ് പി രാജനെതിരെ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു എന്ന കെ സുരേന്ദ്രന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ ലക്ഷ്യമിട്ട് ബിജെപി തുടര്‍ച്ചയായി ആരോപണങ്ങളുയര്‍ത്തിയത്. അനീഷ് പി രാജനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും തുടര്‍ദിവസങ്ങളില്‍ കെ സുരേന്ദ്രന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റം.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് അനീഷ് പി രാജന്‍. അനീഷ് രാജന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്കായിരുന്നു പുരസ്‌കാരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിനെ വിളിച്ചെന്ന വാദമായിരുന്നു ബിജെപിക്കും കോണ്‍ഗ്രസിനും. അനീഷ് പി. രാജന്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുവന്നതും സഹോദരന്‍ റെനീഷ് പി ആര്‍, സിപിഎമ്മിന്റെ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലാറായിരുന്നുവെന്നതും, കുടുംബാംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുത്തു എന്നതും സുരേന്ദ്രനും പിന്നീട് ടി സിദ്ദീഖും അനീഷ് രാജന്റെ രാഷ്ട്രീയ ബന്ധത്തിന് സാധൂകരണമായി അവതരിപ്പിക്കുകയും ചെയ്തു.

അനീഷ് പി രാജനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം, ഇത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഉദ്യോഗസ്ഥര്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം

പിണറായി സര്‍ക്കാരിന്റെ കൊവിഡ് കാല പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ട് അനീഷ് പി.രാജന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്നും അമ്മ വനിതാ മതിലില്‍ അണി ചേര്‍ന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നും കാണിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെല്ലാം പരാതി അയക്കുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ തിടുക്കപ്പെട്ടുള്ള സ്ഥലംമാറ്റത്തിന് ഇതെല്ലാം കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ കാരണങ്ങളാലാണ് സ്ഥലം മാറ്റമെന്ന് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി ദ ന്യൂ ഇന്ത്യന്‍ എക്സപ്രസ്സ് റിപ്പോര്‍ട്ട് ചെയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനായ അനീഷ് പി. രാജനെ കുറിച്ച് ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

അടുത്തമാസം 10ന് മുമ്പ് നാഗ്പൂരില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അനീഷ് പി രാജന്റെ ജോലിയിലുള്ള മികവിനെ പ്രശംസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in