‘മലയാളികള്‍ ബീഫ് ഒഴിവാക്കണം’, സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേഷ് 

‘മലയാളികള്‍ ബീഫ് ഒഴിവാക്കണം’, സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേഷ് 

മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ്. ബീഫ് വ്യവസായം ആഗോള താപനത്തിന് ഇടയാക്കുന്ന വിപത്താണെന്നും, ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്നും 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെ ജയറാം രമേഷ് പറഞ്ഞു.

‘മലയാളികള്‍ ബീഫ് ഒഴിവാക്കണം’, സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേഷ് 
‘അങ്ങനെയെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കേണ്ടിവരും’; നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാന്‍ അസം സര്‍ക്കാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബീഫ് കേരളത്തില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സസ്യാഹാര ശീലം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന ചോദ്യത്തിമുള്ള മറുപടിയായായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം.

‘മലയാളികള്‍ ബീഫ് ഒഴിവാക്കണം’, സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേഷ് 
കഞ്ചാവ് ‘അച്ചാറാ’ക്കി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമം; കൊറിയര്‍ എജന്‍സിയില്‍ ‘പദ്ധതി’ പൊളിഞ്ഞു, മൂന്നുപേര്‍ അറസ്റ്റില്‍

ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകും. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാസാഹാര രീതി വിഭിന്നമാണ്. ഇന്ത്യയിലെ പൂര്‍വ്വികര്‍ മാസാഹാരികളായിരുന്നു. സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in