‘സാമൂഹിക വിരുദ്ധര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; ജനങ്ങളെ ഓര്‍മപ്പെടുത്തി ബിജുപ്രഭാകര്‍

‘സാമൂഹിക വിരുദ്ധര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; ജനങ്ങളെ ഓര്‍മപ്പെടുത്തി ബിജുപ്രഭാകര്‍

സാമൂഹിക വിരുദ്ധര്‍ക്കെതിരെ വനിതാ സംഘടനകളും ജനങ്ങളും ശക്തമായി പ്രതികരിക്കണമെന്ന കുറിപ്പുമായി വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസ്. സദാചാര ആക്രമണങ്ങള്‍ നടത്തുന്ന സാമൂഹിക വിരുദ്ധര്‍ കല്യാണം കഴിക്കുകയാണെങ്കിയില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജനങ്ങള്‍ മനസിലാക്കണം, ഇത്തരക്കാര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടുമെന്നും ബിജുപ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശംഖുമുഖം ബീച്ചില്‍ യുവതിയും സുഹൃത്തുക്കളും സദാചാര ആക്രമണം നേരിട്ട സംഭവത്തെ മുന്‍നിര്‍ത്തിയാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.

ആക്രമണം നേരിട്ട ശ്രീലക്ഷ്മി അറക്കല്‍ എന്ന യുവതിയുടെ പരാതിയില്‍ നാല് പേരെ അറസ്റ്റ് ചെയ്തുവെന്നറിയിച്ച അദ്ദേഹം പ്രതികളുടെ പേരും മറ്റു വിവരങ്ങളും നാട്ടുകാരുടെ അറിവിലേക്കായി പുറത്തുവിട്ടുകൊണ്ടാണ് സാമൂഹിക വിരുദ്ധര്‍ക്കെതിരെ ജനങ്ങള്‍ തന്നെ കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

‘സാമൂഹിക വിരുദ്ധര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; ജനങ്ങളെ ഓര്‍മപ്പെടുത്തി ബിജുപ്രഭാകര്‍
ബീച്ചില്‍ ഗുണ്ടായിസം നേരിട്ട യുവതിയെ സദാചാരം പഠിപ്പിച്ച് പൊലീസും; സംഭവം വാര്‍ത്തയായപ്പോള്‍ മാന്യരായെന്ന് പരാതിക്കാരി

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വര്‍ഷം വരെ ജയിലില്‍ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം അന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബിജുപ്രഭാകര്‍ ഐഎഎസ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരിട്ട ആക്രമണം അര്‍ദ്ധരാത്രിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് പരാതി നല്‍കിയ ശ്രീലക്ഷ്മിയെ അഭിനന്ദിക്കുകയും അദ്ദേഹം ചെയ്തു. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ''പൊതു ഇടം, എന്റേതും' എന്ന രാത്രി നടത്ത പരിപാടി ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലിരിക്കവെയാണ് ശ്രീലക്ഷ്മി അറക്കലിനെ കുറച്ച് പേര്‍ വന്ന് ചോദ്യം ചെയ്യുകയും സദാചാര ആക്രമണം നടത്തുകയും ചെയ്തത്. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ മോശമായി ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നും ശ്രീലക്ഷ്മി ദ ക്യൂവിനോട് പറഞ്ഞിരുന്നു, തനിക്കുണ്ടായ ദുരനുഭവം ശ്രീലക്ഷ്മി ഫേസ്ബുക്കിലും കുറിച്ചിരുന്നു.

‘സാമൂഹിക വിരുദ്ധര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം’; ജനങ്ങളെ ഓര്‍മപ്പെടുത്തി ബിജുപ്രഭാകര്‍
സദാചാര ഗുണ്ടായിസം, കാര്‍ കേടായി വഴിയിലായ ദമ്പതികളെ ആക്രമിച്ചു

ബിജു പ്രഭാകറിന്റെ കുറിപ്പ്‌

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു. ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോൾ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,

2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,

3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വർഷം വരെ ജയിലിൽ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

“സധൈര്യം മുന്നോട്ട് ” എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ‘’പൊതു ഇടം, എന്റേതും" എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയിൽ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാർച്ച് 8 വരെയോ അതിനു ശേഷമോ തുടർച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തിൽ കൂടുതൽ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങൾ വീണ്ടെടുക്കാനായി രാത്രിയിൽ ഇറങ്ങി നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസിൽ ഏൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോൾ ഒപ്പം ഒരു വിസിൽ കരുതാൻ മറക്കേണ്ട. ഒക്കുമെങ്കിൽ പേപ്പർ സ്പ്രേയും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

Related Stories

No stories found.
logo
The Cue
www.thecue.in