ആറ്റൂര്‍ രവിവര്‍മ്മ
ആറ്റൂര്‍ രവിവര്‍മ്മ

കവി ആറ്റൂര്‍ രവി വര്‍മ്മ അന്തരിച്ചു

പ്രശസ്ത കവിയും പരിഭാഷകനുമായ ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (കവിത), ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (വിവര്‍ത്തനം), പി കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനപുരസ്‌കാരവും നേടി.

ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല.  

ആറ്റൂര്‍ രവിവര്‍മ്മ

ആറ്റൂര്‍ രവി വര്‍മ്മയുടെ കവിതകള്‍ (1957-1994), ആറ്റൂര്‍ രവി വര്‍മ്മയുടെ കവിതകള്‍ (1995-2003, മലയാളത്തിന്റെ പ്രിയ കവിതകള്‍, ആറ്റൂര്‍ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. തമിഴ് എഴുത്തുകാരന്‍ സുന്ദര രാമസ്വാമിയുടെ ജെ ജെ സില കുറിപ്പുകള്‍, പുലിമരത്തിന്‍ കഥൈ എന്നീ കൃതികള്‍ പരിഭാഷപ്പെടുത്തി. രാജാത്തി സല്‍മയുടെ ഇരണ്ടാം യാമങ്ങളിന്‍ കഥൈ തുടങ്ങിയ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. പുതുമൊഴി വഴികള്‍ എന്ന കവിതാപുസ്തകത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുണ്ട്.

പ്രാസവും വൃത്തവും പാലിക്കാതെ കവിത എഴുതിയ ആറ്റൂര്‍ മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് വഴിയൊരുക്കിയ പ്രധാന എഴുത്തുകാരില്‍ ഒരാളാണ്.   
ആറ്റൂര്‍ രവിവര്‍മ്മ
‘വയസാംകാലത്ത് ആര് ബ്ലാക്‌മെയില്‍ ചെയ്യാന്‍’; സിപിഐഎമ്മിന്റെ കെണിയിലാണെന്ന ആരോപണത്തില്‍ കാനം രാജേന്ദ്രന്റെ മറുപടി

1930 ഒക്ടോബര്‍ 27ന് തൃശൂരിലെ ആറ്റൂരിലാണ് രവി വര്‍മ്മയുടെ ജനനം. ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്നതിനിടെ ഇടത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠനം തുടര്‍ന്നു. തിരുവനന്തപരും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദം നേടി. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ വെച്ച് എഴുത്തുകാരന്‍ എം ഗോവിന്ദനിലൂടെ തമിഴ് ഭാഷയേക്കുറിച്ച് കൂടുതല്‍ പഠിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അദ്ധ്യാപകനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും ആറ്റൂര്‍ രവി വര്‍മ്മയുടെ വിദ്യാര്‍ത്ഥികളായിരുന്നു.

ആറ്റൂര്‍ രവിവര്‍മ്മ
പശുവിനെ തടവിയാല്‍ ശ്വസന പ്രശ്‌നങ്ങള്‍ മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; അടുത്ത് കഴിഞ്ഞാല്‍ ക്ഷയം ഭേദമാകുമെന്നും വാദം 

Related Stories

No stories found.
logo
The Cue
www.thecue.in