Film Talks

'സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നു, അത് പരിതാപകരമാണ്'; നൂറിന്‍ ഷെരീഫ്

സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് നടി നൂറിന്‍ ഷെരീഫ്. സ്ത്രീകള്‍ ആരുടെയും മുകളിലാണ് താഴെയാണ് എന്നൊന്നുമല്ല ഇവിടെ സംസാരിക്കുന്നത്. നമ്മുടെ അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്വന്തം അവകാശത്തിന് വേണ്ടി പോരാടേണ്ടി വരുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്നും നൂറിന്‍ ദ ക്യുവിനോട് പറഞ്ഞു.

സിനിമയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സിനിമയില്‍ അത് കൂടുതലാവാന്‍ കാരണം തുടക്കത്തില്‍ ഇതൊരു പുരുഷകേന്ദ്രീകൃത മേഖലയായതിനാല്‍ ആയിരിക്കാമെന്നും നൂറിന്‍ അഭിപ്രായപ്പെട്ടു.

നൂറിന്‍ ഷെരീഫ് പറഞ്ഞത് :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. സിനിമയില്‍ ഒരുപക്ഷെ കൂടുതല്‍ ഉണ്ടായിരിക്കാം. കാരണം തുടക്ക കാലത്ത് സിനിമ പുരുഷകേന്ദ്രീകൃതമായിരുന്നു. അന്നും സ്ത്രീകള്‍ ഉണ്ട്. പക്ഷെ ഇന്നത്തെ പോലെ സിനിമയുടെ എല്ലാ മേഖലയിലും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് സ്ത്രീകള്‍ക്ക് വേണ്ടി കുറച്ച് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് നല്ല കാര്യമാണ്.

നമ്മള്‍ ആരും ആരുടെയും മുകളിലാകണം എന്നോ താഴെ ആകണം എന്നൊ അല്ല സംസാരിക്കുന്നത്. എനിക്ക് ഭയങ്കര വിഷമം തോന്നിയിട്ടുള്ള കാര്യം നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ക്ക് പോരാടേണ്ടി വരുന്നു എന്നതാണ്. അത് ഭയങ്കര പരിതാപകരമാണ്. അത് സമൂഹം സ്ത്രീകള്‍ കാണുന്ന രീതിയുടെ പ്രശ്‌നം കൊണ്ട് സംഭവിച്ചതാണ്. ഒരിക്കലും സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് പദ്ധതിക്ക് 15 കോടി ദിർഹത്തിൻ്റെ കൈത്താങ്ങുമായി എം.എ. യൂസഫലി

ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്

SCROLL FOR NEXT