Film News

കോളേജ് കാലം കഴിഞ്ഞ് സച്ചിയെ കണ്ടിട്ടില്ല, സരളവും നിര്‍മ്മലവുമായ ഊര്‍ജവും സ്‌നേഹവുമെന്ന് സുനില്‍ പി ഇളയിടം

അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയെ അനുസ്മരിച്ച് എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി ഇളയിടം. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഒരേ കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സച്ചി. സരളവും നിര്‍മ്മലവുമായ ഊര്‍ജ്ജവും സ്‌നേഹവുമായിരുന്നു സച്ചിയെന്ന് സുനില്‍ ഇളയിടം.

സച്ചിയെക്കുറിച്ച് സുനില്‍ പി ഇളയിടം

സച്ചിയെ പരിചയപ്പെട്ടത്

മൂന്നര പതിറ്റാണ്ടിന് മുന്‍പാണ്.

മാല്യങ്കര എസ്. എന്‍. എം. കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍.

സച്ചിയും സഹോദരി സജിതയും അവിടെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സരളവും നിര്‍മ്മലവുമായ ഊര്‍ജ്ജവും സ്‌നേഹവും.

കോളേജ് കാലം കഴിഞ്ഞ് സച്ചിയെ കണ്ടിട്ടില്ല. ആ സച്ചി തന്നെയാണ് സംവിധായകനായ സച്ചി എന്ന് മനസ്സിലാക്കിയത് അടുത്തിടെയാണ്. എപ്പോഴെങ്കിലും കാണണം എന്നാഗ്രഹിച്ചിരുന്നു.

ഇനിയാ കൂടിക്കാഴ്ചയില്ല.

വിട

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT