Film News

'അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ആ സിനിമ'; ലാൽ സിം​ഗ് ഛദ്ദയുടെ പരാജയം ആമിറിനെ ആഴത്തിൽ ബാധിച്ചുവെന്ന് കിരൺ റാവു

ലാൽ സിം​ഗ് ഛദ്ദ എന്ന ചിത്രത്തിന്റെ പരാജയം ആമിറിനെ ആഴത്തിൽ ബാധിച്ചിരുന്നു എന്ന് സംവിധായികയും നിർമാതാവുമായ കിരൺ റാവു. ലാൽ സിം​ഗ് ഛദ്ദ എന്ന ചിത്രം ആമിറിന്റെ ഡ്രീം പ്രൊജക്ടായിരുന്നുവെന്നും തങ്ങൾ ഈ സിനിമ ചെയ്യുന്നതിനും ഏറെ വർഷങ്ങൾക്ക് മുമ്പേ തന്നെ ആ ചിത്രത്തിന്റെ അവകാശങ്ങൾ‌ നേടിയെടുക്കാനായി ആമിർ ശ്രമങ്ങൾ നടത്തി തുടങ്ങിയിരുന്നു എന്നും കിരൺ റാവു പറയുന്നു. സൂമിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവുവിന്റെ പ്രതികരണം.

കിരൺ റാവു പറഞ്ഞത്:

നിങ്ങൾ വളരെയേറെ പരിശ്രമങ്ങളിലൂടെ കൊണ്ടു വന്ന ഒരു സിനിമ വർക്കായില്ല എന്നത് വളരെ നിരാശജനകമായ കാര്യമായിരുന്നു. അതാണ് ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയ്ക്ക് സംഭവിച്ചത്. അത് വളരെയധികം ആഴത്തിൽ ആമിറിനെ ബാധിച്ചിരുന്നു. ‍ആമിറിനെ മാത്രമല്ല ഞങ്ങളെയെല്ലാവരെയും അത് ബാധിച്ചിരുന്നു. കൊവിഡ് ഉൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു 'ലാല്‍ സിങ് ഛദ്ദ. ആമിറിന്റെ സ്വപ്ന പദ്ധതിയായിരുന്നു ആ സിനിമ. ഞങ്ങൾ ആ സിനിമ ചെയ്യുന്നതിനും എത്രയോ നാളുകൾക്ക് മുമ്പേ അതിന്റെ അവകാശം സ്വന്തമാക്കാനുള്ള ശ്രമം ആമിർ ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് നിരാശാജനകമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇന്ന് ആളുകൾ ആ ചിത്രത്തെക്കുറിച്ച് നല്ലത് പറയുന്നതിൽ ഞാൻ സന്തോഷവതിയാണ്. തിയറ്ററിൽ ചിത്രം ആളുകൾക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങൾ അം​ഗീകരിക്കുന്നു.

ആമിർ ഒരു ക്രിയേറ്റീവ് അനിമലാണ്. അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കുകയാണെങ്കിൽ കഥ പറയുന്ന ഒരു ജീൻ അതിലുണ്ടായിരിക്കും. അത് അദ്ദേഹത്തിൽ നിന്നും നിങ്ങൾക്ക് എടുത്ത് മാറ്റാൻ കഴിയില്ല. ലാൽ സിം​ഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് ദുരന്തത്തിന് ശേഷം തനിക്ക് എവിടെയാണ് പിഴച്ചതെന്ന് അറിയാൻ അദ്ദേഹത്തിന് സമയം ആവശ്യമായിരുന്നു. ആ ഇടവേളയ്ക്ക് ശേഷം വന്ന ആമിർ ആണിപ്പോൾ ആറ് ചിത്രങ്ങൾ നിർമിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വിട്ടു നിന്ന കാലം അദ്ദേഹത്തിന് വളരെ ഉപയോ​ഗപ്രദവും പ്രൊഡക്ടീവുമായിരുന്നു. കിരൺ റാവു പറഞ്ഞു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT