Film News

'ഇന്ദ്രേട്ടന് അദ്ദേഹത്തിന്റെ വലിപ്പം മനസിലായിട്ടില്ല', ഇന്ദ്രന്‍സിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയില്ലെന്ന് മഞ്ജു പിള്ള

ഇന്ദ്രന്‍സിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയില്ലെന്ന് നടി മഞ്ജു പിള്ള. വര്‍ഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളത്. ഒരു പേപ്പറിന്റെ അത്രപോലും കനമില്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും മഞ്ജുപിള്ള ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'സിനിമാ മേഖലയില്‍ ഞാന്‍ എന്തെങ്കിലും വിളിച്ചന്വേഷിക്കുന്ന, സുഖമാണോ എന്നന്വേഷിക്കുന്ന രണ്ട് വ്യക്തികളേയുള്ളൂ ഒന്ന് ഇന്ദന്‍സേട്ടനും, രണ്ട് കുഞ്ചേട്ടനും. ഇതിന് മുമ്പും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷെ നീ വരുവോളം കഴിഞ്ഞ് മുഴുനീള കഥാപാത്രങ്ങളായി ഞങ്ങള്‍ ഒരുമിച്ച് ചെയ്തത് ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമാണ്.

ഹോമിലെ കുട്ടിയമ്മയുടെ കഥാപാത്രം ഞാനാണ് ചെയ്യുന്നതെന്ന് അറിഞ്ഞ് ഇന്ദ്രേട്ടനെ വിളിച്ചിരുന്നു, 'നീയാണോ ചെയ്യുന്നത് എനിക്ക് ഇപ്പോഴാ സമാധാനമായത്. ആരാണ് ഈ കഥാപാത്രം ചെയ്യുന്നതെന്നും, അവര്‍ക്കത് ഇഷ്ടപ്പെടുമോ എന്നുമൊക്കെയോര്‍ത്ത് ടെന്‍ഷനായിരുന്നു', എന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്.

ഇപ്പോഴും ഇന്ദ്രന്‍സേട്ടന് ചേട്ടന്റെ വലിപ്പം മനസിലായിട്ടില്ല. ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെ, അങ്ങനത്തെ ഒരു മനുഷ്യനാണ് ഇന്ദ്രന്‍സ്.

ഇപ്പോഴും ലൊക്കേഷനുകളില്‍ വന്നു കഴിഞ്ഞാല്‍ ഇന്ദ്രേട്ടനെ കണ്ടില്ലെങ്കില്‍ കോസ്റ്റിയൂം, പ്രൊഡക്ഷന്‍ ടീമിനൊപ്പം ഉണ്ടാകും അദ്ദേഹം. സിനിമാ നടന്റെ പവറൊന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ ഇരിക്കുന്നതു പോലെ പോയി ഇരിക്കുന്നത് കാണാം. അത്രയും വിനീതനായ ഒരു വ്യക്തിയുടെ കൂടെ ജോലി ചെയ്യുമ്പോള്‍ നമ്മളും അങ്ങനെ ആയി പോകും. പേപ്പറിന് ഒരു വെയ്റ്റ് ഉണ്ടാകുമല്ലോ, അതിന്റത്ര പോലും കനമില്ലാത്ത ആളാണ് ഇന്ദ്രേട്ടന്‍', മഞ്ജുപിള്ള ദ ക്യുവിനോട് പറഞ്ഞു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT