conversation with maneesh narayanan

നിങ്ങളുടെ ടൈപ്പ് സിനിമയല്ല ഭാവന സ്റ്റുഡിയോസിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഒരാൾ പറഞ്ഞു, ​ഗിരീഷ് എ.ഡി അഭിമുഖം

മനീഷ് നാരായണന്‍

പ്രേമലു അനൗൺസ് ചെയ്തതിന് പിന്നാലെ മുമ്പ് ചെയ്ത തണ്ണീർമത്തൻ ദിനങ്ങളുടെയും സൂപ്പർ ശരണ്യയുടെയും അതേ മോഡൽ സിനിമയാണോ എന്ന രീതിയിലുള്ള വിമർശനമുണ്ടായിരുന്നുവെന്ന് സംവിധായകൻ ​ഗിരീഷ്.എ.ഡി. പ്രേമലു അനൗൺസ് ചെയ്തപ്പോൾ ഭാവന സ്റ്റുഡിയോസിന്റെ സിനിമകൾക്കെല്ലാം ഒരു മിനിമം ക്വാളിറ്റിയുണ്ട്, നിങ്ങളുടെ ടൈപ്പ് പരിപാടിയല്ല അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പരിചയമുള്ളൊരാൾ ചോദിച്ചു.ആ ചോദ്യം നിരാശനാക്കിയെന്നും ​ഗിരീഷ് എ.ഡി. ക്യു സ്റ്റുഡിയോ അഭിമുഖത്തിലാണ് പ്രതികരണം.

ഗിരീഷ് എ.ഡി അഭിമുഖത്തിൽ നിന്ന്

ഞാൻ ചെയ്യുന്ന തരം സിനിമകൾ ഒരിക്കലും ക്രിയേറ്റീവ്ലി എളുപ്പപ്പണിയല്ല. പക്ഷേ ഇതൊരു ലോ ആർട്ട് എന്ന നിലക്ക് കരുതുന്നവരുണ്ട്. താരങ്ങളില്ലാത്ത ചിത്രമെന്ന നിലയിൽ നല്ല റിസ്കെടുത്താണ് സിനിമ തിയറ്ററിലെത്തിക്കുന്നത്. എന്റെ നാല് സിനിമകൾ ചെയ്തവരും അത്രയും റിസ്ക് എടുത്തവരാണ്. ഇത്തരം സിനിമകളിൽ എത്ര മരിച്ച് അഭിനയിച്ചാലും അത് പെർഫോർമൻസ് അം​ഗീകരിക്കാത്തതായും തോന്നിയിട്ടുണ്ട്.വല്ലാത്തൊരു മുൻവിധിയാണത്.

ജെയ്‌സണിലും, ശരണ്യയിലും, സച്ചിനിലുമെല്ലാം ഏറിയും കുറഞ്ഞും എന്റെ ട്രൈറ്റുകൾ ഉണ്ടാകും. സച്ചിൻ ചെയ്യുന്നത് അത്ര നല്ല കാര്യമൊന്നുമല്ലല്ലോ, അയാളങ്ങനെ മോറലി ഹൈ ഗ്രൗണ്ട് ഉള്ള ആളൊന്നുമല്ല. അയാൾ ലൈക്കബിൾ ആകുന്നത് അയാളുടെ മാനറിസം കൊണ്ടും, ഇന്നസെൻസ് കൊണ്ടും ഒക്കെയാണ്.

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

SCROLL FOR NEXT