ലയണല്‍ മെസ്സി 
Football

മെസ്സിയുഗം കഴിഞ്ഞാല്‍ എന്തുചെയ്യും; ബാഴ്‌സയുടെ ഭാവിയ്ക്ക് വേണ്ടി നീക്കങ്ങള്‍ തുടങ്ങിയെന്ന് ക്ലബ്ബ് പ്രസിഡന്റ്  

THE CUE

ലയണല്‍ മെസ്സിയുടെ കളിക്കാലം കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്നതിനേക്കുറിച്ച് ആലോചിച്ച് തുടങ്ങിയെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍തോമിയു. ഫ്രഞ്ച്-അത്‌ലറ്റിക്കോ മാഡ്രിഡ് താരം ആന്റോയ്ന്‍ ഗ്രീസ്മാന്റെ സൈനിങ്ങിനേക്കുറിച്ച് സംസാരിക്കവേയായിരുന്നു ബര്‍തോമിയുവിന്റെ പ്രതികരണം. മെസ്സിയ്ക്ക് ശേഷമുള്ള കാലത്തേക്കുറിച്ച ആലോചിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കി.

ഞങ്ങള്‍ പുതിയ കളിക്കാരെ കൊണ്ടുവരുകയാണ്. മെസ്സി ഫുട്‌ബോള്‍ കളി നിര്‍ത്തുന്ന കാലത്തെ മാറ്റത്തേക്കുറിച്ച് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ട്. പക്ഷെ, മെസ്സി ഇനിയും കുറേ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുമെന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.
ബര്‍തോമിയു
മെസ്സിക്കൊപ്പം  ബര്‍തോമിയു

ലഭ്യമായ മികച്ച കളിക്കാരെ വെച്ച് ഭാവിയുണ്ടാക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച അഞ്ചോ ആറോ കളിക്കാരില്‍ ഒരാളാണ് ഗ്രീസ്മാന്‍. ഗ്രീസ്മാനെ സൈന്‍ ചെയ്യുന്ന അവസരത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ 32കാരനായ മെസ്സിയുമായി 2021വരെയാണ് കറ്റാലന്‍ ക്ലബ്ബിന്റെ കരാര്‍.

921 കോടി രൂപ മുടക്കിയാണ് ഗ്രീസ്മാനെ നൂകാംപിലെത്തിച്ചത്. അയാക്‌സിന്റെ താരമായിരുന്ന ഫ്രാങ്കി ഡിയോങ്ങിനേയും ബാഴ്‌സലോണ ഈ സീസണില്‍ കളത്തിലിറങ്ങുന്നുണ്ട്. 575 കോടി രൂപയാണ് ബാഴ്‌സ ഡച്ച് മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്. പാരീസ് സെയ്ന്റ് ജര്‍മെയ്‌നില്‍ നിന്ന് നെയ്മറിനെ തിരിച്ചെത്തിക്കുമെന്ന റൂമറുകളേക്കുറിച്ച് ബര്‍തോമിയുവിന്റെ പ്രതികരണം ഇങ്ങനെ.

യൊവാന്‍ ഗാംപര്‍ ട്രോഫിയില്‍ ആഴ്‌സണലുമായാണ് ബാഴ്‌സലണോയുടെ അടുത്ത കളി. ഓഗസ്റ്റ് നാലിനാണ് മത്സരം.

സമ്മര്‍ ട്രാന്‍സ്ഫറിനേക്കുറിച്ചുള്ള പത്രങ്ങള്‍ ഞാന്‍ വായിച്ചു. അവര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനേക്കുറിച്ച് ഒറ്റ കാര്യമേ പറയാനുള്ളൂ. നെയ്മര്‍ ഒരു പിഎസ്ജി കളിക്കാരനാണ്. ഞങ്ങള്‍ക്ക് പിഎസ്ജിയോട് ഏറെ ബഹുമാനമുണ്ട്.
ബര്‍തോമിയു

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT