POPULAR READ

എസ് ഹരീഷിന്റെ 'മീശ'യ്ക്ക് ജെ.സി.ബി സാഹിത്യ പുരസ്‌കാരം ; അവാര്‍ഡ് തുക 25 ലക്ഷം

ജെ.സി.ബി സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷിനാണ് അംഗീകാരം. 25 ലക്ഷം രൂപയുടെ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. വിഖ്യാത പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സാണ് മീശയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്. ജയശ്രീ കളത്തിലിന്റേതാണ് തര്‍ജമ . ജയശ്രീയ്ക്ക് 10 ലക്ഷം രൂപ ഉപഹാരമായി ലഭിക്കും. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമാണ് ജെസിബി ലിറ്റററി ഫൗണ്ടേഷന്റേത്.

പരിഗണിച്ച 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇതില്‍ നാലെണ്ണം എഴുത്തുകാരുടെ ആദ്യ നോവലായിരുന്നു. ഇത് രണ്ടാം തവണയാണ് മലയാളത്തില്‍ നിന്ന് മൊഴിമാറ്റം നടത്തുന്ന നോവലിന് ജെസിബി സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്. ബെന്യാമിന്റെ ജാസ്മിന്‍ ഡേയ്‌സ് ആണ് ആദ്യത്തേത്. 2018 ലായിരുന്നു ഇത്. ഷഹ്നാസ് ഹബീബ് ആണ് പരിഭാഷ നിര്‍വഹിച്ചത്. അവസാന റൗണ്ടില്‍ അഞ്ച് നോവലുകളാണെത്തിയത്. അസമീസ്, ബംഗാളി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ നിന്നുള്ള നോവലുകളോടാണ് മീശ മത്സരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ദളിത് സ്വത്വം ചര്‍ച്ചചെയ്യുന്ന നോവലാണ് മീശ. ഹരീഷിന്റെ ആദ്യ നോവലുമായിരുന്നു. മാതൃഭൂമി ആഴചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയതോടെ സംഘപരിവാര്‍ ശക്തികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍മാറി. തുടര്‍ന്ന് ഡിസി ബുക്‌സിലൂടെ നോവല്‍ പുറത്തിറങ്ങി. മലയാളത്തിലും ഇംഗ്ലീഷിലും നോവല്‍ നിരൂപക പ്രശംസ നേടുകയും ചെയ്തു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT