POPULAR READ

‘ചെന്നൈയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ കഴിയൂ, അവര്‍ മഴയ്ക്കായി പ്രാര്‍ത്ഥനയിലാണ്’, വരള്‍ച്ചയുടെ ആഘാതം പങ്കുവെച്ച് ഡികാപ്രിയോ

THE CUE

ചെന്നൈ നഗരം നേരിടുന്ന കടുത്ത വരള്‍ച്ചയുടെ ആകുലത പങ്കുവെച്ച് ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡികാപ്രിയോ. കുടിവെളളത്തിനായി ഒരു കിണറിന് ചുറ്റും സ്ത്രീകള്‍ കൂടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചെന്നൈയുടെ ദുരിതം പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡികാപ്രിയോ ലോകജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചിത്രം പങ്കുവെച്ച് ഡികാപ്രിയോ പറയുന്നത് മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും കരകയറ്റാനാകൂ എന്നാണ്.

‘മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാകൂ’. പൂര്‍ണമായും വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈ വലിയ പ്രതിസന്ധിയിലാണ്. പ്രധാനപ്പെട്ട നാല് ജലസംഭരണികള്‍ പൂര്‍ണമായും വരണ്ടതോടെയാണ് പട്ടണം ദുരിതത്തിലായത്.

ഗുരുതരമായ വെള്ള ദൗര്‍ലഭ്യം എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ നഗരത്തെ നിര്‍ബന്ധിതമാക്കിയിരിക്കുതയാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ടാങ്കുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ലിയാനാര്‍ഡോ ഡികാപ്രിയോ പറയുന്നു.

കിട്ടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും താല്‍ക്കാലികമായി അടച്ചിടുകയാണ്, നഗരത്തിലെ മെട്രോ സര്‍വ്വീസുകളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഓഫ് ചെയ്തിടുകയാണ്. നഗരത്തിലെ ഉദ്യോഗസ്ഥ വൃന്തം വെള്ളത്തിനായുള്ള പകരം സംവിധാനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്- പക്ഷേ ആ സമൂഹം മഴയ്ക്കായി പ്രാര്‍ത്ഥന തുടരുകയാണ്.

ആ സമൂഹം മഴയ്ക്കായി പ്രാര്‍ത്ഥന തുടരുകയാണെന്ന് പറഞ്ഞാണ് ലിയാനാര്‍ഡോ ഡികാപ്രിയോ തന്റെ ഇന്‍സ്റ്റാ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നമുക്ക് ഈ ലോകത്തെ മാറ്റാനാകുമെന്നും കമന്റ് ബോക്‌സില്‍ ഡികാപ്രിയോ പറയുന്നു.

പരിസ്ഥിതി വിഷയങ്ങളിലും കാലാവസ്ഥ വ്യതിയാനം അടക്കം കാര്യങ്ങളിലും കരുതലുള്ള ഇടപെടലാണ് ഡികാപ്രിയോ നടത്തുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടെഷന്‍ സ്ഥാപിച്ച് പാരിസ്ഥിതിക വിഷയങ്ങളില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട് ഡികാപ്രിയോ. രാജ്യാന്തര ശ്രദ്ധ വിഷയങ്ങളില്‍ ഉണ്ടാക്കാന്‍ ഡികാപ്രിയോയുടെ ഇടപെടലുകള്‍ക്ക് സാധിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT