POPULAR READ

‘അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തോടെ നോക്കിയാല്‍ ചൂളിപ്പോകില്ല’; മകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് 

THE CUE

അമ്മ രണ്ടാമത് വിവാഹിതയായതിന്റെ സന്തോഷവും അഭിമാനവും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് മകന്‍. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുല്‍ ശ്രീധറാണ് അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച ആ മകന്‍. ഇരുവരുടെയും ഫോട്ടോ സഹിതമാണ് ഗോകുലിന്റെ കുറിപ്പ്. രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് തങ്ങളെ നോക്കിയാല്‍ ചൂളിപ്പോവുകയൊന്നുമില്ലെന്ന് ഗോകുല്‍ പറയുന്നു. അമ്മയുടെ ആദ്യ ദാമ്പത്യം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ എന്തിന് സഹിക്കുന്നുവെന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്കുവേണ്ടി സഹിക്കുന്നുവെന്നാണ് അമ്മ പറഞ്ഞത്. അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈ പിടിച്ച് ഇറങ്ങുമ്പോള്‍ തന്നെ രണ്ടാമതൊരു വിവാഹം താന്‍ നടത്തിക്കൊടുക്കുമെന്ന് തീരുമാനമെടുത്തിരുന്നതാണെന്ന് ഗോകുല്‍ വിശദീകരിക്കുന്നു. യൗവ്വനം തനിക്കായി മാറ്റിവെച്ച അമ്മയ്ക്ക് ഒരുപാട് സ്വപ്‌നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ടെന്നും വിവാഹം രഹസ്യമായി വെക്കേണ്ടതില്ലാത്തതിനാലാണ് പോസ്‌റ്റെന്നും പരാമര്‍ശിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗോകുലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല..ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്....കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT