Gulf

ഫാത്തിമ ഹെല്‍ത്ത് കെയ‍ർ ഗ്രൂപ്പ് സില്‍വർ ജൂബിലി ആഘോഷം, ശശിതരൂർ മുഖ്യാതിഥി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് സ്ഥാപനമായ ഫാത്തിമ ഹെല്‍ത്ത് കെയ‍ർ ഗ്രൂപ്പിന്‍റെ സില്‍വർ ജൂബിലി ആഘോഷത്തില്‍ ശശി തരൂർ എം പി മുഖ്യാതിഥിയാകും. വെള്ളിയാഴ്ച ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ആഘോഷചടങ്ങില്‍ ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് ഖാലിദ് അഹമ്മദ് അൽ ഖാസ്മി, പത്മശ്രീ ആസാദ് മൂപ്പൻ, വേണു രാജാമണി തുടങ്ങിയവർ സംബന്ധിക്കും.

ചെയർമാന്‍ ഡോ കെ പി ഹുസൈന്‍

25 വ‍ർഷം പൂർത്തിയാക്കുന്ന വേളയില്‍ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് ഹാത്തിമ ഹെല്‍ത്ത് കെയർ ഗ്രൂപ്പ്. ഗോപിനാഥ് മുതുക്കാടിന്‍റെ ഡിഫറന്‍റ് ആർട് സെന്‍ററിലെ 25 കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനായി 35 ലക്ഷം രൂപ നല്‍കുമെന്ന് ഗ്രൂപ്പ് ചെയർമാന്‍ ഡോ കെ പി ഹുസൈന്‍ പറഞ്ഞു. കൂടാതെ മലപ്പുറം ചുലൂരിൽ മുൻ മന്ത്രിയും എം. പി. യുമായ ഇ. ടി. മുഹമ്മദ് ബഷീറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കാൻസർ സെന്‍ററിന്‍റെ പ്രവർത്തങ്ങൾക്കായി 22 ലക്ഷം രൂപ സഹായധനമായി നൽകും. ഇതിന്‍റെ ആദ്യഗഡുവായ 10 ലക്ഷം ഇതിനകം നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ പ്രവർത്തങ്ങൾക്കായി 10 ലക്ഷം രൂപ നല്‍കും. നിലമ്പൂർ ഉപ്പാടം പൊത്തുകളിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 3 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചു നല്‍കി. ഇത് കൂടാതെ ഭവനരഹിതരായ വിധവകള്‍ക്ക് വീട് നിർമ്മിച്ച് നല്‍കുകയും രോഗബാധിതരായവർക്ക് സഹായം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമായി ഒരുകോടി അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ഡോ ഹുസൈന്‍ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന ആഘോഷപരിപാടിയില്‍ യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിമാരുടെ സിഇഒമാരും യുഎഇയിലെ വിവിധ എമിറേറ്റുകളില ആശുപത്രിയിലും മെഡിക്കല്‍ സെന്‍ററുകളിലും സേവനമനുഷ്ടിക്കുന്ന 750 ഓളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉള്‍പ്പടെ പങ്കെടുക്കും.

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

SCROLL FOR NEXT