Blogs

അയാളോളം ജനപ്രിയ സിനിമയുടെ രസക്കൂട്ടറിയുന്ന എഴുത്തുകാരന്‍ ഇന്നില്ല, he is the undisputed numero uno in the Malayalam Film Industry today

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു

തീയറ്ററുകളെ പ്രേക്ഷകര്‍ ആര്‍ത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാന്‍ നിസ്സാരമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട് അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക് ചെയ്യുന്ന മറ്റൊരു എഴുത്തുകാരന്‍ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന് പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.

നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാന്‍ കഴിയാത്ത, എന്നാല്‍, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും ഇടയില്‍ ത്രസിപ്പിക്കുന്ന ഒരു സംഘര്‍ഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകര്‍ ആഖ്യാനത്തില്‍ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തില്‍ പൂര്‍ണ്ണ തൃപ്തിയോടെ തീയറ്ററുകളില്‍ നിന്ന് കൈയടിച്ച് ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.അത്തരത്തിലൊന്നെഴുതാന്‍ ഇന്ന് മലയാള സിനിമയില്‍ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ അരങ്ങു വിട്ടൊഴിയുന്നത്.

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാള്‍ എന്നും ആനന്ദിച്ചിരുന്നത്. സച്ചിയുടെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക് മലയാള സിനിമയ്ക്ക് ഈ കൊറോണാ കാലത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. പ്രിയ സുഹൃത്തേ, വിട

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT