News n Views

പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്നും നാലര കോടി പിടിച്ചെടുത്തു; നടപടി നഷ്ടം തിരിച്ചു പിടിക്കാന്‍

THE CUE

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആര്‍ ഡി എസ് പ്രൊജക്‌സ് കമ്പനിയുടെ നാലര കോടി രൂപ സര്‍ക്കാര്‍ പിടിച്ചെടുത്തു. അഴിമതിക്കേസില്‍ നഷ്ടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പണം പിടിച്ചെടുത്തത്.

പണം പിടിച്ചെടുക്കാനുള്ള നടപടിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അംഗീകാരം നല്‍കി. നടപടി തുടരുമെന്ന് മന്ത്രി പ്രതികരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി കോര്‍പ്പറേഷന്‍ പുനസംഘടിപ്പിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

തകര്‍ന്ന പാലത്തിന്റെ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെര്‍ഫോമിംഗ് ഗ്യാരന്റിയായി കമ്പനിക്ക് നല്‍കിയ നാലര കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റി. കോര്‍പ്പറേഷന്‍ എം ഡി രാഹുല്‍ ആര്‍ പിള്ളയാണ് തുക പിടിച്ചെടുത്തത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT