News n Views

പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്നും നാലര കോടി പിടിച്ചെടുത്തു; നടപടി നഷ്ടം തിരിച്ചു പിടിക്കാന്‍

THE CUE

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആര്‍ ഡി എസ് പ്രൊജക്‌സ് കമ്പനിയുടെ നാലര കോടി രൂപ സര്‍ക്കാര്‍ പിടിച്ചെടുത്തു. അഴിമതിക്കേസില്‍ നഷ്ടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പണം പിടിച്ചെടുത്തത്.

പണം പിടിച്ചെടുക്കാനുള്ള നടപടിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അംഗീകാരം നല്‍കി. നടപടി തുടരുമെന്ന് മന്ത്രി പ്രതികരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി കോര്‍പ്പറേഷന്‍ പുനസംഘടിപ്പിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

തകര്‍ന്ന പാലത്തിന്റെ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെര്‍ഫോമിംഗ് ഗ്യാരന്റിയായി കമ്പനിക്ക് നല്‍കിയ നാലര കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റി. കോര്‍പ്പറേഷന്‍ എം ഡി രാഹുല്‍ ആര്‍ പിള്ളയാണ് തുക പിടിച്ചെടുത്തത്.

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT