News n Views

പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്നും നാലര കോടി പിടിച്ചെടുത്തു; നടപടി നഷ്ടം തിരിച്ചു പിടിക്കാന്‍

THE CUE

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആര്‍ ഡി എസ് പ്രൊജക്‌സ് കമ്പനിയുടെ നാലര കോടി രൂപ സര്‍ക്കാര്‍ പിടിച്ചെടുത്തു. അഴിമതിക്കേസില്‍ നഷ്ടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പണം പിടിച്ചെടുത്തത്.

പണം പിടിച്ചെടുക്കാനുള്ള നടപടിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അംഗീകാരം നല്‍കി. നടപടി തുടരുമെന്ന് മന്ത്രി പ്രതികരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി കോര്‍പ്പറേഷന്‍ പുനസംഘടിപ്പിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

തകര്‍ന്ന പാലത്തിന്റെ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെര്‍ഫോമിംഗ് ഗ്യാരന്റിയായി കമ്പനിക്ക് നല്‍കിയ നാലര കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റി. കോര്‍പ്പറേഷന്‍ എം ഡി രാഹുല്‍ ആര്‍ പിള്ളയാണ് തുക പിടിച്ചെടുത്തത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT