News n Views

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചില്ല ; ഹര്‍ജി പരിഗണിക്കുന്നത് 20 മാസത്തേക്ക് നീട്ടി 

THE CUE

ലൈംഗിക പീഡന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണിലേക്ക് നീട്ടി. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി. ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹര്‍ജികള്‍ യഥാക്രമം ലിസ്റ്റ് ചെയ്തപ്പോഴാണ് 20 മാസത്തിന് ശേഷമുള്ള തിയ്യതി ലഭിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം വൈകുന്നതാണ് ഹര്‍ജി പരിഗണിക്കുന്നത് നീളാന്‍ ഇടയാക്കുന്നത്. കലീനയിലെ ഫോറന്‍സിക് ലാബില്‍ നിന്ന് ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന്റെ വാദം.

മുന്‍ഗണനാക്രമം അനുസരിച്ച് ബിനോയിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ഫോറന്‍സിക് ലാബിന്റെ വിശദീകരണം. അതേസമയം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുന്നത് അനുസരിച്ച് അഭിഭാഷകന് കേസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതേസമയം യുവതിയുടെ പരാതിയില്‍ ബിനോയിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മാനഭംഗ കേസ് അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ബിഹാര്‍ സ്വദേശിനിയാണ്, ബിനോയ് 8 വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയത്.

ബിനോയ് പരാതിക്കാരിയോട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. അഞ്ചുകോടി രൂപയാവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ജനുവരി 10 ന് ബിനോയ് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അഞ്ചുകോടി നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ നിന്റെ മകനുളളത് നല്‍കൂവെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്. നിന്റെ മകന്‍ എന്ന് യുവതി പറയുമ്പോള്‍ ബിനോയ് പിതൃത്വം നിഷേധിക്കുന്നില്ല. പണം നല്‍കാമെന്നും പക്ഷേ തന്നോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും പേര് മാറ്റി ജീവിക്കണമെന്നും ബിനോയ് നിര്‍ദേശിച്ചതും ശബ്ദരേഖയില്‍ വ്യക്തമായിരുന്നു.

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

SCROLL FOR NEXT