News n Views

നിര്‍ഭയ: നാല് പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ; നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച

നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി.

പ്രതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ നിയമ നടപടിയും പൂര്‍ത്തിയാക്കണം, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് പ്രതികളും അതിപൈശാചികമായ കുറ്റകൃത്യം ചെയ്തവരാണെന്നും കോടതി പറഞ്ഞു.

നേരത്തെ വധശിക്ഷ നീട്ടിവെക്കാന്‍ ഡല്‍ഹി പട്യാല കോടതിയായിരുന്നു ഉത്തരവിട്ടത്. പ്രതി വിനയ് ശര്‍മയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. കേസിലെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വാദം. അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പവന്‍കുമാര്‍ കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നേരത്തെ പവന്‍ കുമാറിന്റെ ആവശ്യം തള്ളിയിരുന്നു.

ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT