News n Views

നിര്‍ഭയ: നാല് പ്രതികളുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ; നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച

നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത കേന്ദ്രത്തിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി.

പ്രതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ നിയമ നടപടിയും പൂര്‍ത്തിയാക്കണം, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് പ്രതികളും അതിപൈശാചികമായ കുറ്റകൃത്യം ചെയ്തവരാണെന്നും കോടതി പറഞ്ഞു.

നേരത്തെ വധശിക്ഷ നീട്ടിവെക്കാന്‍ ഡല്‍ഹി പട്യാല കോടതിയായിരുന്നു ഉത്തരവിട്ടത്. പ്രതി വിനയ് ശര്‍മയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. കേസിലെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വാദം. അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പവന്‍കുമാര്‍ കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നേരത്തെ പവന്‍ കുമാറിന്റെ ആവശ്യം തള്ളിയിരുന്നു.

ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT