News n Views

‘ഇത്ര ദുര്‍ബലമായ നിയമ പ്രകാരമാണോ ലോകകപ്പ് വിജയിയെ നിശ്ചയിക്കേണ്ടത്’; ബൗണ്ടറി റൂളില്‍ വിവാദം 

THE CUE

സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിന് ലോകകപ്പ് കിരീടം നല്‍കിയതില്‍ ക്രിക്കറ്റ് സമൂഹത്തില്‍ നിന്ന് വിമര്‍ശനമുയരുന്നു. ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ഫൈനലില്‍ 50 ഓവറില്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലും ടൈ തുടര്‍ന്നു. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ കണക്ക് വെച്ച് വിജയിയെ നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ചരിത്രത്തിലാദ്യമായി ലോകകിരീടം സ്വന്തമായി.

ന്യൂസിലാന്‍ഡ് 17 ബൗണ്ടറികള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 24 തവണ പന്ത് അതിര്‍ത്തി കടത്തിയിരുന്നു. ഇതാണ് ടീമിനെ കപ്പുയര്‍ത്താന്‍ തുണച്ചത്. എന്നാല്‍ സംഘാടകരുടെ ഈ നിലപാടിനെതിരെ മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും വിമര്‍ശകരും രംഗത്തെത്തി. ഇത്രയും ചെറിയ നിയമ പ്രകാരമാണോ ക്രിക്കറ്റിലെ ലോകവിജയിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് പലരുടെയും ചോദ്യം. ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫിന്റെ ട്വീറ്റ്. ബൗണ്ടറികളുടെ എണ്ണത്തില്‍ തീരുമാനമെടുക്കുന്നതിനേക്കാള്‍ ഉചിതം കിരീടം പങ്കുവെയ്ക്കുന്നതായിരുന്നുവെന്ന് കൈഫ് പറഞ്ഞു. അല്ലെങ്കില്‍ സഡന്‍ ഡെത്ത് പോലുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമായിരുന്നുവെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ബൗണ്ടറി റൂള്‍ അംഗീകരിക്കുന്നില്ലെന്ന് യുവരാജ് സിംഗ് വ്യക്തമാക്കി. ഇത്തരമൊരു നിയമത്തിലൂടെ വിജയിയെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ താരമായിരുന്ന ബ്രെറ്റ് ലീയുടെ പ്രതികരണം. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് ആന്‍ഡ്ര്യു ഫിഡലും വ്യക്തമാക്കി. മോശം റൂളുകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന വേളകളില്‍, ഇത് ലോകകപ്പ് ഫൈനലിലാണെങ്കില്‍ എന്തുചെയ്യുമെന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നായിരുന്നു കളിയെഴുത്തുകാരന്‍ ശ്രീനാഥ് ശ്രീപദിന്റെ ട്വീറ്റ്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT